2009, മാർച്ച് 27, വെള്ളിയാഴ്‌ച

ചുവന്ന എന്‍ഫീല്‍ഡ് ബുല്ലെറ്റ്

ആ എന്‍ഫീല്‍ടു ബുള്ളെറ്റിണ്റ്റെ ശ്ശബ്ദം എനിക്കു ഇപ്പൊള്‍ കെട്ടാലും തിരിച്ഛറിയാന്‍ കഴിയും !ഒരു ചുവന്ന ബ്ബുള്ളെറ്റ്‌ മൊട്ടര്‍ സൈക്കിള്‍!ഞാന്‍ ആദ്യം ആരാധനയോടെ നോക്കിയ മൊട്ടോര്‍ സൈകിള്‍ ! അതു ഓടിച്ഛു വന്ന ഒരു പുതിയാപ്ള ! കരീംക്ക !


ആരൊ പറഞ്ഞു ' കരീമു വന്ന്‌ ' .തലേകെട്ടു കെട്ടിയ കുറെ കാരനവന്‍മാര്‍ പുറതേക്കു ഇറങ്ങിനിന്നു. ചെക്കന്‍മാര്‍ മടിചും നാണിച്ഛും നിന്നു! അരപ്പും കലര്‍പ്പും നനഞ്ഞ കയ്യുകള്‍ ത്തിടുക്കതില്‍ കഴുകി അമ്മായിമാരും കുഞ്ഞിമ്മമാരും പൂമുഗത്തേക്കു എത്തിനോക്കി.


ട്പ്‌..... ട്പ്‌.... ട്പ്‌......ബുള്ളെറ്റു വന്നു മുറ്റതു നിന്നു. സൈനബ താത്ത പിന്നില്‍ നിന്നു കരീമുക്കയെ തൊടാതെ ശ്രദ്ധിച്ചു ഇറങ്ങി അകത്തേക്കു പോയി. നീല പുള്ളി ഷര്‍ട്ടും വെള്ള മുണ്ടും എടുത്ത കരീമുക്ക ബുല്ലെട്ടില്‍ നിന്ന് ഇറങ്ങാതെ കുറച്ചു നേരം കൂടി അവിടെ തന്നെ ഇരുന്ന്പിന്നെ ഒന്ന് റൈസ് ആക്കി തന്ജതില്‍ ഇറങ്ങി, ബുള്ളെറ്റ് വലിച്ചു സെന്‍ട്രല്‍ സ്റ്റാന്‍ഡില്‍ ഇട്ടു.പണ്ടത്തെ ബുള്ളെറ്റ് കള്‍ക്ക് സൈഡ് സ്റ്റാന്റ് ഉണ്ടായിരുന്നില്ല.


അസ്സലാമു അലൈകും ! കാരണവന്‍മാരെല്ലാവര്കും കൈ കൊടുത്തു . ചിലര്‍ സലാം മടക്കിയിട്ടും പിന്നെയും പതുക്കെ എന്തൊകെയോ ചൊല്ലി കരീമുക്കാടെ കൈ കൂട്ടിപിടിച്ചു ! എനിക്കും കരീമുക്ക കൈ തന്നു ! സെന്റിന്റെ മണം! പിന്നെ എല്ലാവരും കൂടി കരീമുക്കാനെ ആനയിച്ചു ഉള്ളിലേക്ക് കൊണ്ട് പോയി ! വാതിലിനും ജനലിനും പിന്നില്‍ നിന്ന് എതിനോക്കിയിരുന്ന പെണ്ണുങ്ങളെ നോക്കി വേഗം ഒന്ന് പുന്ജിരുച്ചു കരീമുക്ക കസേരയില്‍ ഇരുന്നു! പെണ്ണുങ്ങള്‍ വേഗം അടുക്കളയിലേക്കു പിന്‍വാങ്ങി. സ്റ്റീല്‍ പത്രത്തിന്റെ അടിയില്‍ പഞ്ചസാര ഉരയുന്ന ശബ്ദം തിടുക്കത്തില്‍ കേട്ടു! ഞാന്‍ പതുക്കെ പിന്‍വാങ്ങി ബുള്ളെറ്റ് നെ ചുറ്റി പറ്റി നിന്നു.


ഇതാണ് കരീമുക്ക ! ഞങ്ങളുടെ തറവാട്ടില്‍ നിന്നും കല്യാണം കഴിച്ച അബുധാബിയില്‍ ജോലി ചെയ്യുന്ന പുത്യാപ്ല ! ആദ്യത്തെ വിരുന്നിനു വന്നതാണ്. കരീമുക്കാനെ കണ്ടപ്പോഴാണ് എനിക്കും ആദ്യം അബുധാബിയില്‍ പോകണം എന്നും കല്യാണം കഴിക്കണം എന്നും തോന്നിയത് !


ഇങ്ങനെ ചുവന്ന ബുള്ളറ്റ് ഓടിച്ചു സൈനബ താത്തയെ പിന്നിലിരുത്തി കരീമുക്ക പിന്നെയും പല തവണ തറവാട്ടില്‍ വന്നു . എന്റെ വീട്ടിലും . പിന്നീട് എപ്പോഴോ ഞാന്‍ കരീമുക്കയെ മറന്നു ! പഠനത്തിനും ജോലിക്ക്കും ആയി ഞാന്‍ നാട് വിട്ടിരുന്നു . കരീമുക്ക നാട്ടില്‍ വരുംബോഴോന്നും തമ്മില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല !


ഒരുനാള്‍ അബുധാബിയിലെ എന്റെ റൂമില്‍ ഞാന്‍ മടിപിടിച്ച് ഉറക്കം തൂങ്ങി ഇരിക്കുംബ്ഴാനു സൈനുദ്ധീന്‍ വിളിച്ചത് ! " നീ മുസഫയില്‍ പോരണോ , ഒരാളെ കാണാം " വേറൊന്നും ചെയ്യാന്‍ ഇല്ലാത്തതു കൊണ്ട് മാത്രം ഞാന്‍ ആ ജമാഅത് കാരന്റെ കൂടെ പോയി. മുസഫയിലെ ലബോര്‍ ക്യാമ്പ്കള്‍ക്ക് ഇടയിലൂടെ കാറോടിച്ചു സൈനുദ്ധീന്‍ ഒരു ലേബര്‍ ക്യാമ്പിന്റെ അടുത്ത് വണ്ടി നിര്‍ത്തി. ഇരുമ്പ് കോണി കയറി ആദ്യത്തെ റൂമിന്റെ വാതിലില്‍ മുട്ടി ! നിറഞ്ഞ ചിരിയോടെ ഒരു മധ്യവയസ്കന്‍ വാതില്‍ തുറന്നു . " അസ്സലാമു അലൈകും "! ഞങ്ങള്‍ രണ്ടുപേരും റൂമിനുള്ളിലേക്ക് കയറി. ചെറിയൊരു മുറി നാല് കട്ടിലുകള്‍ . അപ്പോള്‍ വാതില്‍ തുറന്ന ആള്‍ മാത്രമേ ഉള്ള്മുറിയില്‍ . ബാക്കി എല്ലാവരും പുറത്തു പോയിരുന്നു . അതുകൊണ്ട് ഓരോ കട്ടിലുകളില്‍ ഞങ്ങള്‍ ഇരുന്നു .

സൈനുദ്ധീന്‍ എന്നെ പരിചയ പ്പെടുത്തി " ഇയാളെ മനസ്സിലായോ "? , ഞങ്ങളുടെ ആധിദേയന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി . സൈനുദ്ധീന്‍ വിശദമായി പറഞ്ഞു കൊടുത്തു . ആധിദേയന്‍ ഒട്ടും ഉള്ക്കണ്ടയില്ലാതെ ചോദിച്ചു . " ഞാന്‍ വന്നിട്ടുണ്ട് വീട്ടില്‍ പലതവണ , ഉമ്മാക്ക് സുഖമല്ലേ "? ഞാന്‍ ഒരു ഞെട്ടലോടും ജാള്യത യോടും കൂടി തിരിച്ചറിഞ്ഞു " കരീമുക്ക " !

സൈനുദ്ധീന്‍ഓട് സംസാരിക്കുന്നതിന്റെ ഇടയില്‍ കരീമുക്ക കട്ടിലിന്റെ അടിയില്‍ നിന്നും ഒരു പ്ലൈടും ഒരു പോതിയും എടുത്തു. കുറച്ചു കായ വറുത്തതും ബിസ്കറ്റും പ്ലൈടിലേക്ക് ഇട്ട് ഞങ്ങളുടെ മുമ്പില്‍ വച്ചു. പിന്നെ ഒരു കെറ്റില്‍ എടുത്തു വെള്ളമൊഴിച്ച് കുത്തി വച്ചു.


കരീമുക്ക നാട്ടില്‍ വീട് വച്ചിരിക്കുന്നു ! ഒരു പെണ്‍കുട്ടിയെ കെട്ടിച്ചു കൊടിതിരിക്കുന്നു ! അടുത്തവള്‍ ഇക്കുറി പത്താം ക്ലാസ്സിലേക്ക്. കരീമുക്ക ഓരോ രണ്ടു കൊല്ലം കൂടുമ്പോഴും നാട്ടില്‍ പോകും. മുഗത്ത് സന്ദോഷം മാത്രം .


പക്ഷെ തിരിച്ചു പോരുമ്പോള്‍ ഞാന്‍ അസ്വസ്ഥന്‍ ആയിരുന്നു . കാരണം അറിയാത്ത അസ്വസ്ഥത ! എന്റെ ഹീറോ ആയ , ബുള്ളെറ്റ് ഓടിച്ചു വന്ന കരീമുക്കയെ ഞാന്‍ പ്രതീക്ഷിച്ചിരുന്നത് മറ്റൊരു സ്ഥലതായിരുന്നോ ? മനസ്സ് പറഞ്ഞു "കാണേണ്ടിയിരുന്നില്ല "!!!!

2009, മാർച്ച് 25, ബുധനാഴ്‌ച

ഒരു സോപ്നാടനം പോലെ

എനിക്ക് വിധിയില്‍ വിശ്വാസമില്ല ! പടച്ചവനില്‍ തന്നെ വിശ്വാസമില്ല , പിന്നയല്ലേ വിധിയില്‍ എന്നാവും എന്നെ അറിയുന്ന മിക്കവരുടെയും പ്രതികരണം ! അതെന്തായാലും , പറയാന്‍ തുടങ്ങിയത് മറ്റൊരു കാര്യം ആണ് .ചില സംഭവങ്ങള്‍ അല്ലെങ്ങില്‍ തീരുമാനങ്ങള്‍ നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കും.

ഏകദേശം എട്ടു പത്തു കൊല്ലങ്ങള്‍ക്ക് മുംഭാണ് . ഗള്‍ഫില്‍ പോയി ജോലികിട്ടാതെ തിരിച്ചു വന്നു ഞാന്‍ എന്റെ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും വേണ്ടതിനും വേണ്ടാത്തതിനും ഇടപെട്ട് വള്ളി പൊട്ടി നടന്ന കാലം ! പുര നിറഞ്ഞു നിന്ന മകനെ എങ്ങനെ നേരെയാക്കും എന്ന് ചിന്തിച്ചു എന്റെ ഉമ്മ നെടുവീര്പുകള്‍ വിട്ടിരുന്ന കാലം ! മകനെ സംബന്ധിച്ചിടത്തോളം ജീവിതം വളരെ സുഗമായിരുന്ന കാലം !ഞങ്ങളുടെ അയല്‍വാസി പരമേട്ടനെപോലെ , ഉച്ചക്ക് ഭക്ഷണം കഴ്ക്കാന്‍ വീട്ടില്‍ വരാന്‍ പറ്റുന്ന ജോലിയല്ല്തെ മറ്റൊരു ജോലിക്കും ഈ ഗ്രാമം വിട്ടു പോകില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു ! അല്ലെങ്ങില്‍ ഈ ഗ്രാമത്തിന്റെ വളര്ച്ച മുരടിക്കുമെന്നോ , ആളുകള്‍ പിതിരിപ്പ്അന്മാരും , ബൂര്‍ഷകളും ആകും എന്ന് ഞാന്‍ ബയപ്പെട്ടിരുന്നോ ? കൃത്യമായി പറയാന്‍ വയ്യ !

എന്തായാലും ഒരു ദിവസം രാവിലെ ദ ഹിന്ദു പത്രത്തില്‍ വന്ന ഒരു ജോലി പരസ്യം എന്നെ ആശയ കുഴപ്പത്തില്‍ ആക്കി !വാല്‍ക്ക് ഇന്‍ ഇന്റര്‍വ്യൂ ! കോയമ്പത്തൂരില്‍ ! പോയാലോ ? വെറുതെ ഉമ്മയോട് ചോദിച്ചു . ഒരു സെക്കന്റ് ഒപീനിയന്‍ ! ഉമ്മ കേട്ട പാതി കേള്‍കേണ്ട പാതി ! ഇതു തന്നെ താപ്പ് എന്ന് തീരുമാനിച്ചു ! എന്റെ ഡ്രസ്സ് ഇസ്തിരിയിടാന്‍ തുടങ്ങി ! അങ്ങനെ മടിച്ചു മടിച്ചാണ് ഞാന്‍ Aircell buildingile ആ ഓഫീസിലേക്ക് കയറിച്ചെന്നത്‌ ! പെണ്ണുങ്ങളും ആണുങ്ങളും ആയി നിറയെ പേര് ഇരിക്കുന്നുണ്ട്‌ ! Carnegie Mellon എന ഒരു അമേരിക്കന്‍ university ഇന്റര്നെറ്റ് ലൂടെ പഠിപ്പിക്കുന്ന ഒരു കോഴ്സ് കോളേജുകളില്‍ മാര്‍കെറ്റ് ചെയ്യണം ! ഇതാണ് ജോലി . കൊലാജ് കളില്‍ പോയി prasantations ചെയ്തു ആളെ പിടിക്കണം ! കേട്ടപ്പോള്‍ എനിക്കും താത്പര്യം . ഇതിന് ലോകത്തില്‍ ഏറ്റവും പറ്റിയ ആള്‍ ഞാന്‍ ആണെന്ന് ആ മേനെജറെ പറഞ്ഞു ഒരു വിധം മനസ്സിലാക്കിച്ചു ! പക്ഷെ ശമ്പളം കേട്ടപ്പോള്‍ ഞെട്ടിപ്പോയി ! അപ്പോഴാണ് മനസ്സിലായത് ഞാന്‍ ആരാണെന്നു ആ മാനജര്‍ അത്രയും സമയത്തെ സംസാരം കൊണ്ടു മനസ്സിലാക്ക്കിയിട്ടുണ്ട് എന്ന് ! വേറൊരു കുരുക്ക്‌um എന്റെ കഴുത്തിലേക്കു ഇട്ടു . ഓക്കേ ആണെങ്ങില്‍ ഓഫര്‍ ഇപ്പോള്‍ തന്നെ ഒപ്പിടണം ! ഞാന്‍ പറഞ്ഞു എനിക്ക് എന്റെ ഉമ്മാട് ചോദിക്കണം !!!അയാള്‍ ചിരിച്ചു കൊണ്ടു മൊബൈല് മുംബിലെക്കിട്ടു " ഓക്കേ ....കാള്‍ "! ആ ചിരിയുടെ അര്‍ഥങ്ങള്‍ പിന്നീട് ഞാന്‍ ഇന്റര്‍വ്യൂ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആണ് എനിക്ക് മനസ്സിലായത് . " കളി എന്നോട് വേണ്ട മോനേ " എന്നോ " പോതു പോലത്തെ നിനക്ക് നിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലേടാ കഴുതേ " എന്നോ ആയിരുന്നു ആ ചിരിയുടെ അര്ത്ഥം . എന്തായാലും ഞാന്‍ ആ ഓഫര്‍ ഒപ്പിട്ടു. എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയ ഒരു ഒപ്പായിരുന്നു അത് !

ലിഫ്റ്റ് ഇറങ്ങി താഴെ വന്നപ്പോള്‍ , എന്നെപോലെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത , പിന്നീട് എന്റെ സഹ പ്രവര്‍ത്തകര്‍ ആയ കുറച്ചു പെണ്‍കുട്ടികള്‍ കൂട്ടം കൂടി നില്ക്കുന്നു ! അവരൊന്നും ഓഫര്‍ ഒപ്പിട്ടിരുന്നില്ല . എല്ലാവര്‍കും വീട്ടുകാരോട് ആലോചിക്കാന്‍ സമയം കൊടുത്തിരുന്നു ! പിന്നീട് നീലഗിരി ബാറില്‍ രണ്ടെണ്ണം വിട്ടു സൌഹൃദത്തോടെ സംസാരിച്ചിരുന്ന സുരേഷ് എന ആ മേനെജരോട് സോഭാവിക ഉള്കണ്ടയോടെ ചോദിച്ചു . അന്ന് എന്ത്ആണ് എനിക്ക് സമയം തരാതിരുന്നത് എന്ന് . " നീ എന്റെ മാതിരിയാണ് എന്ന് എനിക്ക് മനസ്സിലായി , അന്ന് ഞാന്‍ വിട്ടാല്‍ നീ വരില്ല , എനിക്കറിയാമായിരുന്നു "!!!! ഇതായിരുന്നു മറുപടി !

പിന്നീട് ഒരു സോപ്നാടനതിലെന്ന പോലെ ഞാന്‍ എല്ലാം മറന്നു . എന്റെ ഗ്രാമത്തെ മറന്നു അവിടുത്തെ ശങ്ടകള്‍ മറന്നു , എന്നെ ഉപതെഷിച്ചു നേരെയാകാം എന്ന് ധരിച്ച , ഒരു നല്ല കമൂണിസ്റ്റ് കാരനാകാന്‍ തക്ക എല്ലാ ഗുണങ്ങളും എനിക്കുണ്ടെന്ന് എന്നെ നിരന്തരം ബോതിപ്പിച്ചിരുന്ന രധേട്ടനെ മറന്നു ! പിന്നെ ജോലി ആയിരുന്നു ! പുതിയ സുഹൃത്തുക്കള്‍ ! പുതിയ ഭാഷ ! മലയാളിയേക്കാളും നീണ്ട ചരിത്രമുള്ള ജനങ്ങള്‍ ! ഉച്ച ഭക്ഷണം കുറച്ചു വൈകിയാല്‍ ഉമ്മയോട് ശണ്ട കൂടിയിരുന്ന ഞാന്‍ , ഭക്ഷണം കഴികാതെ രാത്രി 10 num 12 num കസ്ടമറുകള്‍ എന പുതിയ രാജാക്കാന്‍ മാരെ കാണാന്‍ കാത്തു നിന്നു ! അങ്ങനെ അങ്ങനെ സ്ഥലങ്ങള്‍ മാറി , ജോലി മാറി അവസാനം ഈ മരുഭൂമിയിലെ നഗരത്തില്‍ എത്തി !!!! ജീവിതം തന്നെ മാറി ! ഗ്രാമ വീഥിയില്‍ നിന്നു Shk.Sayed ലെ എക്സ്പ്രസ്സ് ഹൈവേ യിലേക്ക്!!

2009, മാർച്ച് 23, തിങ്കളാഴ്‌ച

നാനോ പുറത്തിറങ്ങി ! ഇതു ചരിത്ര മുഹൂര്‍ത്തം !

രത്തന്‍ ടാറ്റാ വാക്കു പാലിച്ചു ! നാനോ പുറത്തിറക്കി ! ലോകം മുഴുവന്‍ കാത്തിരുന്ന ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ , ഓടോമോബയില്‍ എങ്ങിനീരിങ്ങിലെ വിസ്മയം!

മൂന്ന് തരം നാനോ കാറുകള്‍ ലഭ്യ മാകും . വില ഒരു ലക്ഷം തൊട്ടു ഒരു ലക്ഷത്തി എഴുപതഞ്ഞായിരം . പിന്നില്‍ ഘടിപ്പിച്ച 625 cc engine . മൈലാജ് 23.6 KM per Litter. ഏപ്രില്‍ ഒന്‍പതിന് ബുകിംഗ് ആരംഭിക്കും . ആദ്യം ഒരുലക്ഷം ബൂകിങ്ങുകള്‍ സ്വീകരിക്കും . ജൂലൈ ആദ്യ വാരം കാറുകള്‍ നല്‍കാന്‍ തുടങ്ങും ! അന്‍പതിനായിരം കാറുകള്‍ വര്ഷം നിര്‍മിക്കാനുള്ള സൌകരിയങ്ങളെ ഇപ്പോള്‍ ഉള്ളു . ഗുജറാത്തിലെ സനന്തിലെ ഫാക്ടറി ശരിയാകുന്നത്തോടെ തുടക്കത്തില്‍ 250000 കാറുകളും , പിന്നീട് 500000 കാറുകളും നിര്‍മിക്കാന്‍ കഴിയും . Rs.2999/- കൊടുത്തു ഇപ്പോള്‍ ബുക്ക് ചെയ്യാം . SBI 12.5% പലിശക്ക് നാനോ ഫിനാന്‍സ് ചെയ്യും .ചെലവ് കുറഞ്ഞ തെന്കിലും മാരുതി കാറിനെകാല്‍ 24% inner space കൂടുതല്‍ !

ചില ഓടോമോബിലെ റിപ്പോര്‍ട്ടര്‍ മാര്‍ക് ഇപ്പോഴും സംശയങ്ങള്‍ ബാകിയാണ് ! നാനോ വിജയികുമോ എന്ന് ! ടാറ്റാ യുടെ ഹിറ്റ് കാര്‍ ടാറ്റാ ഇന്ടിക യുടെ ചരിത്രം നോക്കിയാല്‍ മതി സംശയം മാറ്റാന്‍ ! ടാറ്റാ മോട്ടോര്‍ അഞ്ചു തവണ ഇന്ടിക റീലോന്ജ് ചെയ്തു ! മാരുതി 800 ആദ്യം ഇന്ത്യയില്‍ ലോന്ജ് ചെയ്തപ്പോള്‍ അംബാസിഡര്‍ പ്രേമികളുടെ മുന്നറിയിപ്പ് ഇതായിരുന്നു " ജപ്പാന്‍ കാറുകള്‍ ഇന്ത്യയിലെ പരുക്കന്‍ റോഡുകള്ക് യോജിച്ചതല്ല "! പിന്നീട് മാരുതി എന്തായി എന്ന് നാം കണ്ടതാണ് .

എന്തായാലും ഒരു കാര്യം ഉറപ്പാണ്‌ , ഈ കാര്‍ ഇന്ത്യയില്‍ മാത്രമല്ല , ലോകത്ത് ആകമാനം ഉള്ള വാഹന നിര്‍മാതാക്കളെ ഇരുത്തി ചിന്തിപിക്കും . ജനറല്‍ മോടോര്സ് , നാനോ പോലൊരു കാര്‍ നിര്‍മിക്കാനുള്ള ആലോചനയില്‍ ആണ് എന്ന് കേള്‍കുന്നു !!!!ഇന്ത്യയില്‍ മഹീന്ദ്രയും , ബജാജും ഈ മോഡല്‍ കാറുകളുടെ നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു !!!



അടുത്ത ചാര സുന്ദരി ഇവളോ ?








കുറച്ചു മാസങ്ങള്‍ക്ക് മുമ്പു വരെ ഇവള്‍ ഒരു പരസ്യ കമ്പനി ജോലികാരി മാത്രമായിരുന്നു ! ബോളിവുഡ് ഇന്റെ പരിസരത്തെങ്ങും ആരും കണ്ടതായി ഓര്‍കില്ല! സാദാരണ ബോളി വുഡ് സുന്ദരിമാരുടെ നിറഞ്ഞ ശരീര ബാഗങ്ങലോ , ഐശ്വര്യയെ പോലെ വടിവൊത്ത ശരീരമോ ഇവള്‍ക്ക് ഇല്ല ! പക്ഷെ ആത്മ വിശ്വാസം തുളുമ്പുന്ന ഒരു മുഘമുണ്ട് , ചടുലമായ ചലനങ്ങളും !


2007 ഇല്‍ ഇവള്‍ അഭിനയിച്ച ഒരു ഇംഗ്ലീഷ് ഇന്ത്യന്‍ ചിത്രം അതിന്റെ വിതരനകാര്‍ക്ക് പോലും വിശ്വാസമില്ലാതെ പെട്ടിയില്‍ വച്ചിരുക്കുക യായിരുന്ന്‍! അവസാനം വാര്‍ണര്‍ ബ്രതെര്സ് എന്ന വിതരണ കമ്പനി വീഡിയോ സി ഡി കള്‍ പുറത്തു ഇറക്കി , അമേരിക്കയില്‍ മാത്രം ! മടിച്ചു മടിച്ചു ! ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു പടം സംസാര വിഷയ മായി ! ഇന്ത്യയില്‍ വിവാദമായി ! പടത്തില്‍ വേശ്യ യുടെ കഥാ പാത്രത്തിനു ജീവന്‍ നല്കിയ പെണ്കുട്ടി ലോക ശ്രദ്ധ പിടിച്ചു പറ്റി! പടം നിന്നീട് എട്ടു ഒസ്കാരുകള്‍ നേടി !


സ്ലും ഡോഗ് മില്ലയാനയര്‍ എന്ന സിനിമയിലെ വേശ്യയുടെ വേഷം അഭിനയിച്ചു വന്ന ഈ ബോംബെകാരി പെണ്കുട്ടി , നിനചിരികാതെ ലോക പ്രശസ്തയായി . ബോളി വൂടിലെ മറ്റു നടി മാര്‍ക് നൂറു കണക്കിന് ചിത്രങ്ങളിലൂടെ കഴിയാത്തത് ഇവള്‍ ഒരു ചിത്രത്തിലൂടെ നേടി !


ഫ്രീത പിന്റോ എന്ന നടിക്ക് പറയാന്‍ ബോളി വുഡ് പരമബര്യങ്ങള്‍ ഒന്നും തന്നെ യില്ല . അമ്മ ഒരു സ്കൂള്‍ പ്രിന്‍സിപ്പല്‍ , അച്ഛന്‍ ബാങ്ക് ഉദ്യോങസ്തന്‍ ! ഓസ്കാര്‍ വേദിയില്‍ വച്ചേ പല ഹൊലി വുഡ് നിര്‍മാണ കമ്പനികളും നടിയെ നോട്ടമിട്ടിരുന്നു ! എന്നാല്‍ ഏറ്റവും അടുത്ത് വന്ന വാര്‍ത്ത ഏവരേയും അസൂയ പെടുത്തുന്ന ഒന്നാണ് !

ഇനി ഡാനിയല്‍ ക്രാകെ ഇന്റെ കൂടെ , റിമോട്ട് അഫ്ഗാനിസ്ഥാനിലെ തീവ്രവാദി കാമ്പുകലില്‍ ജീവന്‍ മരണ പോരാട്ടങ്ങള്‍ നടത്തി തലനാരിഴക്ക് രക്ഷ പെടുന്ന ചാര സുന്ദരിയായോ , പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു രാജ്യത്തിന്റെ മുഴുവ്വന്‍ പട്ടാളത്തെയും പറ്റിച്ചു രക്ഷപീടുന്ന ബ്രിട്ടീഷ് സെക്രെറ്റ് അജെന്റിന്റെ സഹായി ആയോ ഇവളെ അതികം താമസിയാതെ നാം കണ്ടേക്കും ! അതെ ജെയിംസ് ബോണ്ട് പടത്തില്‍ ഫ്രീത പിന്റോ അഭിനയിച്ചേക്കും ! ഫ്രീതയുടെ സ്ക്രീന്‍ ടെസ്റ്റ് നടത്തി കഴിഞ്ഞു ! പല ബോളി വുഡ് നടി മാരുടെയും ഉറകം കെടുത്തുന്ന വാര്ത്ത !!!!

2009, മാർച്ച് 22, ഞായറാഴ്‌ച

സബര്‍മതി ആശ്രമം











1930 March പന്ത്രണ്ടിന് ഗാന്ധിജി ധണ്ടിയിലേക് പുറപ്പെട്ടത്‌ ഇവിടെനിന്നാണ് ! വഴിയിലുടനീളം ജനങ്ങള്‍ ഗാന്ധിയുടെ യാത്രയുടെ ഭാഗമായി ! ഏപ്രില്‍ ആറിനു ധണ്ടി കടപ്പുറത്ത് ഗാന്ധിജി ഉപ്പ് കുറുക്കി . ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരി നിയമങ്ങലോടുള്ള മുന്നറിയിപ്പായിരുന്നു അത് . ധണ്ടി കടപ്പുറത്ത് നിന്നു പടര്‍ന്ന ആവേശം നിസ്സഹകരണ സമരമായി ആളിപടര്‍ന്നു ! ബ്രിട്ടീഷ് സാമ്രാജ്യത്വം അങ്ങലാപില്‍ ആയി . മേയ് അന്ജിന് ഗാന്ധിജി അറസ്റ്റ് ചെയ്യപെട്ടു ! ഒരു കൊല്ലത്തിനു ശേഷം ഗാന്ധി ജയില്‍ മോചിതനാവുമ്പോള്‍ , ഇര്‍വിന്‍ പ്രഭു വുമായുള്ള ഉടമ്പടി പ്രകാരം ഉപ്പ് നിയമം പിന്‍വലിക്കപെട്ടു !



ഞാന്‍ അഹമ്മദാബാദില്‍ ഒരു ട്രെയിനിങ്ങിനായി പോയതായിരുന്നു ! പോകുംമുമ്പേ ഉറപ്പിച്ചിരുന്നു ചില പ്രദാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍. അതിലൊന്ന് സബര്‍മതി ആശ്രമം ആയിരുന്നു ! സബര്‍മതി നദിയുടെ തീരത്ത് ശാന്തമായ ഒരു ആശ്രമം . ഗാന്ധി ഉപയോഗിച്ച മുറി അതുപോലെ സൂക്ഷിച്ചിട്ടുണ്ട് ! ആതുനികാന്‍ ആയ ഒരു സന്ദര്‍ശകനെ അത് തീര്ച്ചയായും അല്ഭുതപെടുതും!



ഗാന്ധിയുടെ ബുക്കുകളും , പ്രതിമകളും , കീ ചെയ്നുകളും വില്കുന്ന ഒരു ബുക്ക് സ്ടാല്‍ ഉണ്ട് പ്രദാന ബില്ടിങ്ങില്‍ ! ഗാന്ധി യുടെ ജീവിതത്തിലെ പ്രദാന സംഭവങ്ങള്‍ അനാവരണം ചെയ്യുന്ന ഫോട്ടോകള്‍ പ്രദര്ഷിപിച്ചിട്ടുണ്ട് ഒരു ഹാളില്‍ ! ആ കെട്ടിടത്തില്‍ നിറഞ്ഞു നിന്ന നിശബ്ദതയും ശാന്തതയും , ക്യാമറ ക്ലിക്ക് ചെയ്യുന്നതില്‍ നിന്നു ഏതൊരു സന്ദര്‍ശകനെയും കുറച്ചു നേരത്തേക്ക്എങ്ങിലും പിന്തിരിപിക്കും . തിരിച്ചു പോരുമ്പോള്‍ ഞാന്‍ ഗാന്ധിയുടെ ഒരു ചെറിയ പ്രതിമ വാങ്ങിച്ചു . പ്രതിമയായ്എങ്കിലും ഗാന്ധി കൂടെ യുണ്ടാവട്ടെ !

ഓര്‍മ്മയുണ്ടോ ഈ മുഖം?





യു എ ഇ യില്‍ ജീവിക്കുന്ന മിക്കവരും ഈ പരുക്കന്‍ മുഘക്കാരനെ വേഗം തിരിച്ചറിയും ! രാസ് അല്‍ ഖൈമ റോഡില്‍ , ഉം അല്‍ ഖോയിവാന്‍ ഫ്ലയിംഗ് ക്ലബ്ബിന്റെ മുമ്പില്‍ ഒരുപാടു കാലമായി നില്‍കുന്ന ഇയാളെ നോക്കാതെ കടന്നു പോകുന്നവര്‍ ആരുണ്ട്‌ ? ഫ്ലയിംഗ് ക്ലബ്ബിലെ പുതിയ പയ്യന്മാര്ക് പഠിക്കാന്‍ നിന്നു കൊടുകുകയാണ് ഇയാള്‍ ഇപ്പോള്‍ .

ഇതു IL 76 , 1974 ഇല്‍ ഉക്രൈനില്‍ ജനിച്ച റഷ്യകാരന്‍ !
ഏകദേശം 800 ഓളം കൂടപിരപ്പുകള്‍ ഉണ്ട് . എന്നാല്‍ ഇപ്പോള്‍ നിര്‍മാണത്തില്‍ ഇല്ല ! അമേരിക്ക ഒഴികെ മിക്ക രാജ്യങ്ങളിലും ഇപ്പോളും ഉപയോഗത്തില്‍ ഉണ്ട് ! ലോകത്തെ 90 ശതമാനവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും ഇയാളെ യാണ് ഉപയോഗിക്കാറ് ! പെട്ടെന്നുള്ള ഉപയോഗത്തിന് , മുന്‍കൂട്ടി തീരുമാനികാത്ത ലണ്ടിംഗ് എന്നിവയ്ക്ക് യോജിച്ച രൂപ കല്പന , 40 ton പെലോടും വഹിച്ചു എത്ടു കാലാവസ്ഥയിലും പറക്കാന്‍ അനുയോജ്യന്‍ !

ലോകത്ത് പലസ്ഥലത്തും കാര്‍ഗോ വിമാനങ്ങളായി വ്യാപകമായി ഉപയോഗിക്കുന്നു . അമേരിക്ക ക്കാര്‍ ഉപയോഗിക്കില്ല ! കാരണം ലളിതം ! അസൂയ ! അമേരിക്കയുടെ Lockheed C-141 Starlifter നെ കടത്തി വെട്ടും ! അത്രതന്നെ ! അപ്പോള്‍ സുരക്ഷിടത്വ പ്രശ്നങ്ങളായി !

ഇന്ത്യ രണ്ടായിരത്തി അഞ്ചില്‍ കത്രീന കൊടുങ്കാറ്റില്‍ പെട്ട് പോയവര്‍ക്ക് സഹായ മേതിച്ചതും , തൊള്ളായിരത്തി എന്പതെട്ടില്‍ മാലിദ്വീപില്‍ പട്ടാളത്തെ പാരചൂട്ടില്‍ ഇറക്കിയതും IL-76 ഉപയോഗിച്ചാണ് !

ഇനി റാസ് അല്‍ ഖൈമ റോഡില്‍ പോകുമ്പോള്‍ ഇയാളുടെ അടുത്ത് നിന്നു ഒരു ഫോട്ടോ എടുത്തോളൂ . ഒന്നു സല്യൂട്ട് ചെയ്താലും അതികം ആവില്ല ! പക്ഷെ മുമ്പില്‍ നിന്നു വീമ്പു പറയരുത് ! മഞ്ഞു പുതച്ച് കിടക്കുന്ന സൈബീരിയയിലും , തിരമാലകള്‍ ആര്‍ത്തിരമ്പുന്ന തീരങ്ങളിലും, ഇറാക്കിലെ മരുഭൂമിയിലും മുന്‍പും പിന്‍പും നോക്കാതെ ഇറങ്ങി പട്ടാള മേധാവികളില്‍ നിന്നും നിരവധി സലൂടുകള്‍ നേടിയ ആളാണ് , മറക്കരുത് !!!!