2009, മേയ് 8, വെള്ളിയാഴ്‌ച

ഉമ്മ പറഞ്ഞ കഥ


ചില കാര്യങ്ങള്‍ അങ്ങനെയാണ് ! എത്ര കാലം കഴിഞ്ഞാലും മനസ്സില്‍ നിന്നും പോകില്ല !


കുറെ കൊല്ലങ്ങള്‍ക്കു മുമ്പാണ് . എന്റെ ഉമ്മ തൃശ്ശൂരില്‍ ഉള്ള ഒരു എല്ല് ഡോക്ടറുടെ ചികിത്സയിലായിരുന്നു . അസുഗം വളരെ സാദാരണം . മൂന്നു കുട്ടികളെ അതി രാവിലെ എഴുനെല്‍പ്പിച്ചു ടുഷനും സ്കൂളിലേക്കും പറഞ്ഞയക്കേണ്ടി വരുന്ന, ദാരിദ്ര്യ രെഗക്കു തൊട്ടു മേലെ മാത്രം സ്ഥാനമുള്ള ഒരു വീട്ടമ്മക്ക്‌ സാദാരണമായ അസുഗം ! പുറം വേദന , തണ്ടല്‍ വേദന ..... !!!


തൃശ്ശൂരിലെ ചില മഹാന്‍മാരായ ഡോക്ടര്‍ മാരുണ്ട് ! ക്ലിനിക്കില്‍ നിറയെ രോഗികളെ കാത്തിരുത്തി ഒറ്റ മുങ്ങലാണ് , ചായ കുടിക്കാന്‍ , അല്ലെങ്ങില്‍ ഫോണ്‍ ബില്ലടക്കാന്‍ , ഭാര്യയെ ചുംബിക്കാന്‍ അല്ലെങ്ങില്‍ ഗര്‍ഭ നിരോദന ഉറ വാങ്ങാനും ആകാം !!! രോഗികള്‍ കാത്തിരുന്നു കൊള്ളുക !!! ഇങ്ങനെ കാത്തിരുന്നു ഡോക്ടറെ കണ്ടു ദൂരെ സ്ഥലങ്ങളില്‍ നിന്നും വരുന്ന രോഗികള്‍ വീട്ടില്‍ എത്തുമ്പോഴേക്കും പാതിരാത്രി ആയിരിക്കും !


ഉമ്മയെ ഡോക്ടറെ കാണിച്ചു , ഉപ്പയും ഉമ്മയും , മൈസൂര്‍ ഫാസ്റ്റ് പാസേഞ്ചാരില്‍ കയറി വീട്ടില്‍ എത്തുമ്പോള്‍ പാതിരാത്രി കഴിഞ്ഞിരിക്കും . ഞങ്ങള്‍ കുട്ടികള്‍ പേടിയോടെ ഉറക്കം തൂങ്ങും മിഴികളോടെ കാത്തിരിക്കും . ചിലപ്പോള്‍ ഉറങ്ങി പോയിരിക്കും !


ഇങ്ങനെ തിരിച്ചു വന്ന ഒരു ദിവസം ഉമ്മ പറഞ്ഞ കഥയാണിത്. ചെറിയ ഒരു സംഭവം പക്ഷെ എന്നെ അലട്ടി കൊണ്ടേ ഇരിക്കുന്നു !


മൈസൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ അതിവേഗം കുതിക്കുകയാണ് , വിജനമായ പാതകളിലൂടെ ഇരുട്ടിനെ കീറി മുറിച്ചു ! സീറ്റുകള്‍ ഒക്കെ ഫുള്‍ ആണ് ഒന്നോ രണ്ടോ ആളുകള്‍ കമ്പിയില്‍ പിടിച്ചു ഉറക്കം തൂങ്ങി നില്‍ക്കുന്നു ! കണ്ടക്ടര്‍ അവസാന കണക്കുകള്‍ കൂട്ടുകയാണ് . അപ്പോഴാണ് ഒരു പ്രശ്നം ! ഒരാള്‍ ടിക്കറ്റ്‌ എടുത്തിട്ടില്ല ! കണ്ടക്ടര്‍ സംശയം തീര്‍ക്കാന്‍ ഒന്നുകൂടി എണ്ണി. ശരിയാണ് , ഒരു ടിക്കറ്റ്‌ കമ്മി ! അയാള്‍ എല്ലാ യാത്രകാരോടും ആയി പറഞ്ഞു , " ആരെങ്കിലും ടിക്കറ്റ്‌ എടുക്കാത്തവര്‍ ഉണ്ടെങ്കില്‍ ടിക്കറ്റ്‌ എടുക്കുക " . എല്ലാവരും ഉറക്കം വിട്ടു എഴുനേറ്റു എങ്കിലും , ആരും ടിക്കറ്റ്‌ എടുക്കാന്‍ വന്നില്ല !! അവസാനം കണ്ടക്ടര്‍ ശപിച്ചു കൊണ്ട് ഓരോ യാത്രകരേന്റെയും ടിക്കറ്റ്‌ പരിശോദിക്കാന്‍ തുടങ്ങി . കള്ളനെ പിടിച്ചു . പിന്നിലെ ഒരു സീറ്റില്‍ ഇരുന്നിരുന്ന മെല്ലിച്ച ഒരു ചെറുപ്പക്കാരന്‍ ! അയാളുടെ കയ്യില്‍ പണമില്ല ടിക്കറ്റ്‌ എടുക്കാന്‍ ! കണ്ടക്ടര്‍ ബെല്‍ ചരട് വലിച്ചു . ബസ്‌ നിന്നു. കണ്ടക്ടര്‍ ആക്രോശിച്ചു കൊണ്ട് ആ ചെരുപ്പ്കാരനെ ബസ്സില്‍ നിന്നും പിടിച്ചിറക്കി . അയാള്‍ തല താഴ്ത്തി ഇറങ്ങി പോയി !! ബസ്സിലെ നിന്നു യാത്രകാരനും അനങ്ങിയില്ല . പോലീസുകാരനായ എന്റെ പിതാവും അനങിയില്ല ! വിജനമായ ആ വഴിയില്‍ പാതിരാത്രി ഇറക്കി വിട്ട ചെരുപ്പകാരനെ കുറിച്ച് ഉമ്മ പലപ്പോഴും പറഞ്ഞു , വേദനയോടെ , രോഷത്തോടെ !


ഈ കഥ പിന്നെ എനിക്ക് മറക്കാന്‍ പറ്റാതെ ആയി . ഇന്ന്നു പലപ്പോഴും ഞാന്‍ പൊതു സ്ഥലങ്ങളില്‍ രോഷം കൊല്ലുമ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ കാണാത്ത ആ ചെറുപ്പകാരന്‍ ആകും ! പലപ്പോഴും യാത്രകളില്‍ ഞാന്‍ ഇത്തരം സംഭവങ്ങള്‍ പ്രതീക്ഷിക്കുന്നു ! പേര്‍സില്‍ അല്പം കൂടി പണം കരുതി വെക്കുന്നു . പ്രതി കരണ ശേഷി നഷ്ടപെട്ട സമൂഹത്തിന്റെ മുഖത്തേയ്ക്ക് വലിച്ചെറിയാന്‍ !!!!


സോഭവിക മായും നിങ്ങള്‍ ചോദിച്ചേക്കും , ഇത്രയൊക്കെ കഷ്ടപ്പെട്ട് ഡോക്ടറെ കണ്ടു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

" if you and me agree on everything, one of us is not required "!!!!