വേലായുധേട്ടന്‍ എന്റെ നാട്ടുകാരനാണ് . പത്താം ക്ലാസ്സ് തോറ്റ ആള്‍ . കര്ഷക തൊഴിലാളിയാണ് . എമ്പ്ലോയ്മെന്റ്റ് എക്സന്ജില് പേരു രാജിസ്റെര്‍ ചെയ്തിട്ടുണ്ട് ! കുടിച്ചു നില തെറ്റാത്ത വൈകുന്നേരങ്ങളില്‍ റോഡരുകിലെ ചെറിയ പാലത്തില്‍ ഇരുന്നു ലോകത്തിന്റെ പോക്കില്‍ തനിക്കുള്ള "വെഷമം " പറഞ്ഞു പറഞ്ഞു എന്നെ ബോറടിപ്പികാറുണ്ട് . എങ്കിലും ക്ഷമയോടെ കാത്തിരുന്നാല്‍ അല്ബുടപ്പെടുതുന്ന അനുഭവങ്ങളും നിരീക്ഷണങ്ങളും ചിലപ്പോള്‍ പുറത്തു ചാടും ! പലപ്പോഴും ക്ഷമയോടെ ഞാന്‍ കാത്തിരികാരുണ്ട് . അങ്ങനെ ഒരു വൈകുന്നേരം "മുട്ടി പാലത്തില്‍" ഇരുന്നു പറഞ്ഞ കഥയാണ് ഇത് . വേലായുധേട്ടന്‍ ദൈവത്തെ കണ്ട കഥ .
കഥ പറഞ്ഞു കഴിഞ്ഞു വേലായുധേട്ടന്‍ ചോദിച്ചു ..." അല്ല നീ പറയ് , അത് ദൈവത്തിന്റെ കളിയല്ലാതെ വേറെ എന്താണ് ?"
കഥ കേടു വായ പൊളിച്ചിരുന്ന ഞാന്‍ പറഞ്ഞു " ആവും " !
കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പാണ് .വെലയുധേട്ടന്റെ മകള്‍ പത്താം ക്ലാസ്സ് നല്ല മാര്‍കോടെ പാസ്സായിരുന്നു. പ്ലസ് വണ്ണിനു അടുത്തുള്ള ഒരു സ്കൂളില്‍ " കുട്ടിയുടെ ആഗ്രഹം പോലെ " സയന്‍സ് ഗ്രൂപ്പിന് അട്മിശനും കിട്ടി .
ക്ലാസ്സ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞു കുട്ടി വീട്ടില്‍ വന്നു പറഞ്ഞു ഒരു ജാതി സര്ടിഫികാറ്റ് കൊടുക്കാന്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു എന്ന് . വേലയുധേട്ടന് ദേഷ്യം വന്നു . എല്ലാ സര്ടിഫികാട്ടുകളും ആദ്യം കൊടുത്തതാണ് . " അന്നാനെന്കിലോ പണിയോടു പണി ". വേലായുധേട്ടന്‍ പോയില്ല !
സരസു ദിവസവും പറയും സ്കൂളില്‍ പോയി പ്രിസിപല്‍ ടീച്ചറെ കാണാന്‍ . " ഒളുക്കെന്തു വിവരം "!
ഒരാഴ്ച കഴിഞ്ഞു കുട്ടി പ്രിന്സിപാലിന്റെ ഒരു കത്തുമായി വന്നു . ജാതി സര്ടിഫികാറ്റ് ഉടന്‍ വേണം . അതും കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു ആദ്യം കൊടുത്ത ജാതി സര്ടിഫികറ്റ് കളഞ്ഞ പ്രിസിപാലിനെ രണ്ടു പറയാന്‍ ആണ് വേലായുധേട്ടന്‍ സ്കൂളില്‍ ചെന്നത് !
വേലായുധേട്ടനെ കണ്ടതും ആ " പ്രിന്സിപാല്‍ ടീച്ചര്‍ , കടിക്കാന്‍ വരുന്ന ആള്‍സെഷന്‍ പട്ടിയെപോലെ രണ്ടു കോര " .
" ഇന്നു രണ്ടു മണിക്ക് മുമ്പു തഹസില്‍ ദാരുടെ അടുതുനിന്നുള്ള ജാതി സര്ടിഫികറ്റ് ഹാജരാകിയില്ലന്കില്‍ കുട്ടിയുടെ അട്മിഷന്‍ ക്യാന്‍സല്‍ ആകും "!!
വേലായുധേട്ടന്‍ തരിച്ചു നിന്നു .
കുട്ടിയാനെന്കിലോ കരയാനും തുടങ്ങി !
" ഞാന്‍ കാരണം അതിന്റെ പഠിപ്പ് മോടങ്ങിയാല്‍ , പിന്നെ ജീവിത കാലം മുഴുവനും സരസു എനക്ക് സമാധാനം തരോ ? "
സമയം പത്തു മണി . വില്ലജ് ഓഫീസറുടെ അടുത്തുനിന്നു അപേക്ഷയില്‍ ശുപാര്‍ശ എഴുതി വാങ്ങി നാല്‍പതു കിലോമീറ്റര്‍ ദൂരത്തുള്ള ഒറ്റപാലത്തെ തഹസില്‍ദാരുടെ ഓഫീസില്‍ ചെന്നു സര്ടിഫികറ്റ് വാങ്ങി രണ്ടു മണിക്ക് മുമ്പു തിരിച്ചെത്തണം !
" വേറെ നിവിര്‍ത്തി ഇല്ലല്ലോ ?"
നായരുടെ കടയില്‍ നിന്നും അപേക്ഷ ഫോറവും വാങ്ങി ഓട്ടോ പിടിച്ചു വേലായുധേട്ടന്‍ വില്ലാജ് ഓഫീസില്‍ ചെന്നു . ഭാഗ്യത്തിന് വില്ലജ് ഓഫീസര്‍ ഉണ്ട്. അധികം തിരക്കും ഇല്ല .
അപേക്ഷയില്‍ കുറിപ്പ് എഴുതികൊണ്ട് വില്ലേജ് ഓഫീസര്‍ പറഞ്ഞു ..
" ഇനി നാളെ പോയാല്‍ മതി , രാവിലെ പത്തു മണിക്ക് തന്നെ താലൂകൊഫീസില്‍ എത്തികോളൂ ".
വേലായുധേട്ടന്‍ തന്റെ " വെഷമം " പറഞ്ഞു .
" പോയി നോക്കൂ " വില്ലേജ് ഓഫീസര്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു .
വേലായുധേട്ടന്‍ വില്ലജ് ഓഫീസില്‍ നിന്നും ഇറങ്ങി നേരെ ബസ് സ്റൊപിലേക്ക് പാഞ്ഞു . ബസ്സ് പിടിച്ചു ഒട്ടപാലത്ത് താലൂകൊഫീസില്‍ ചെന്നു കയറുമ്പോള്‍ സമയം പന്ത്രണ്ടു മണി !
താലൂകൊഫീസിന്റെ മുന്‍ വശത്തെ ജനാലിലൂടെ അപേക്ഷ വാങ്ങി നോക്കി ഉള്ളില്‍ നിന്നും ഒരു സ്ത്രീ വിളിച്ചു പറഞ്ഞു
" തഹസില്‍ദാര്‍ ഇല്ല ട്ടോ , നാളെ വന്നോളൂ " .
ജനലിലൂടെ തന്നെ അപേക്ഷയും തിരിച്ചു കൊടുത്തു !
വേലായുധേട്ടന്‍ താലൂകൊഫീസിലെ വരാന്തയിലെ ബെഞ്ചില്‍ തകര്ന്നു ഇരുന്നു ! കുറച്ചു കഴിഞ്ഞപ്പോള്‍ ഇരുള്‍ മൂടിയ വരാന്തയുടെ അങ്ങേ തലക്കല്‍ നിന്നും ഒരാള്‍ നടന്നു വന്നു
" എന്തേ ?" അയാള്‍ ചോദിച്ചു .
വേലായുധേട്ടന്‍ തന്റെ " വെഷമം " പറഞ്ഞു .
" മുകളില്‍ ഒരു സാറുണ്ട് , അവിടെ ഒന്നു ചോദിച്ചോളൂ " . അയാള്‍ ഗോവണി പടികളിലേക്ക് വിരല്‍ ചൂണ്ടി .
മുകളില്‍ ചെന്നു നോക്കുമ്പോള്‍ , ഒരു വലിയ മുറി . മൂന്നോ നാലോ മേശകള്‍ . മൂലയിലെ മേശകരികില്‍ മാത്രം ഒരാള്‍ ഇരിക്കുന്നുണ്ട്.
പതുകെ കയറിച്ചെന്നു . അയാള്‍ തല ഉയര്ത്തി നോക്കി " എന്താ ?"
തടിച്ചു കറുത്ത ഒരു മനുഷ്യന്‍ , രാവിലെ തന്നെ രണ്ടെണ്ണം വിട്ടിട്ടു ഇരിക്കുന്ന മാതിരി മൊഖം "!
വേലായുധേട്ടന്‍ ഒറ്റ ശ്വാസത്തില്‍ "എനക്കൊരു അബദ്ധം പറ്റി " എന്ന മുഗവുരയോടെ വീണ്ടും തന്റെ " വെഷമം " പറഞ്ഞു . പറഞു തീര്നപ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു . കസേരയില്‍ ഇരുന്ന ഉദ്യോഗസ്ഥന്‍ വേലായുധേട്ടനെ തന്നെ നോക്കി ഇരിക്കുക യായിരുന്നു .
" ഇവിടെ ഇരിക്കൂ " അയാള്‍ അടുത്ത ബെഞ്ച് ചൂണ്ടി കാട്ടി കൊണ്ടു പറഞ്ഞു . "ഇപ്പൊ വരാം " പതുക്കെ കസേരയില്‍ നിന്നും എഴുനേറ്റു അയാള്‍ പുറത്തേക്ക് പോയി . വേലായുധേട്ടന്‍ ബെഞ്ചില്‍ ഇരുന്നു .
ആ ഉദ്യോഗസ്ഥന്‍ കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു . വരുമ്പോള്‍ കയ്യില്‍ ഒന്നു രണ്ടു സീലുകളും ഉണ്ട് . വേലയുധേട്ടനില്‍ നിന്നും അപേക്ഷ വാങ്ങി അയാള്‍ കുത്തി കുറിക്കാന്‍ തുടങ്ങി . ഒരു അഞ്ചു മിനിട്ടിനുള്ളില്‍ അയാള്‍ സീലടിച്ച ഒരു കടലാസ് വേലയുധേട്ടന് നീട്ടികൊണ്ട് പറഞ്ഞു
" താഴെ ആരോടും ഇത് തന്നതായി പറയണ്ട ".
വേലായുധേട്ടന്‍ കടലാസ് വാങ്ങി നോക്കി .
തഹസില്‍ദാരുടെ സീലടിച്ച ജാതി സര്ടിഫികറ്റ് ! വേലയുധേട്ടന് അയാളെ കെട്ടി പിടിക്കാന്‍ തോന്നി ! പിന്നെ തന്റെ പോക്കറ്റില്‍ കയ്യിട്ടു .
" അതൊന്നും വേണ്ട . വേഗം പൊയ്കോളൂ . മോളുടെ അട്മിഷന്‍ ക്യാന്‍സല്‍ ആകണ്ട "! ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു .
കോണി പടികളിറങ്ങി വരാന്തയിലൂടെ പതുകെ താലൂക്ക് ഓഫീസിന്റെ പുറത്തു കടക്കുമ്പോള്‍ സമയം പന്ത്രണ്ടര !
വേലായുധേട്ടന്‍ വേഗത്തില്‍ ബസ്സ് സ്റ്റാന്റ് ലേക്ക് നടന്നു . മെയിന്‍ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് എത്തി യപ്പോള്‍ പിന്നില്‍ നിന്നൊരു വിളി
" വേലായുധാ .... ഡോ .." വേലായുധേട്ടന്‍ തിരിഞ്ഞു നോക്കി . നിറയെ വൃക്ഷ തൈകള്‍ കയറ്റിയ ഒരു പച്ച കളര്‍ പിക്കപില്‍ ഇരുന്നു അതിന്റെ ഡ്രൈവര്‍ ആണ് വിളിച്ചത് . പിക്ക് അപ്പില്‍ " മലമ്പുഴ ഫാം " എന്ന് എഴുതിയിരുന്നു . വേലായുധേട്ടന്‍ പെട്ടന്ന് ആളെ തിരിച്ചറിഞ്ഞു . ചങ്ങാതി യാണ് . കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പു എമ്പ്ലോയ്മെന്റ്റ് എക്സാഞ്ഞില്‍ നിന്നു ലഭിച്ച പണിയില്‍ വേലായുധേട്ടന്‍ മലമ്പുഴ ഫാമില്‍ കുറച്ചു കാലം ജോലി ചെയ്തിരുന്നു . അപ്പോളുള്ള സൌഹൃദം . വൃക്ഷ തൈകള്‍ വിവിദ കൃഷി ഭവന്‍ കളിലേക്ക് കൊണ്ടുപോകുന്ന വണ്ടിയുടെ ഡ്രൈവറാണ് ചങ്ങാതി . വഴിയേ ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തിയതാണ് .
" ചങ്ങാതി യോട് വര്‍ത്താനം പറയാന്‍ പറ്റിയ സമയം അല്ല , എന്നാലും ഓനോട് ഒന്നും മുന്ടാതെ പോരാന്‍ പറ്റോ ? മലമ്പുഴ കനാലിന്റെ വക്കത്തിരുന്നു ഞങ്ങള്‍ രണ്ടും " വെള്ളം " എത്ര കുടിച്ചതാ "
ചങ്ങാതി യോട് രണ്ടു വര്‍ത്താനം പറഞ്ഞു തിടുക്കത്തില്‍ തിരിക്കുന്നതിനു മുമ്പു ചോദിച്ചു " ചെടികള്‍ എങ്ങോട്ടാ "?
ചങ്ങാതിയുടെ ഉത്തരം കേട്ടപ്പോള്‍ വേലായുധേട്ടന്‍ ശരിക്കും ഞെട്ടി ! ആ വൃക്ഷ തൈകള്‍ ഞങ്ങളുടെ നാട്ടിലെ കൃഷി ഭവനിലേക്ക് ഉള്ളതായിരുന്നു ! വേലയുധേട്ടന് പോകേണ്ട സ്കൂളിന്റെ ഒരു കിലോമീറ്റര്‍ അകലെ യുള്ള കൃഷി ഭവനിലേക്ക് !
വഴി നീളെ ചെങ്ങാതിയോടു പഴയ കഥകള്‍ പറഞ്ഞു കൃഷി ഭവനില്‍ എത്തിയപ്പോള്‍ ചങ്ങാതി പറഞ്ഞു . "ലോഡ് ഇറക്കിയാല്‍ ഒന്നു കൂടാം "
വേറൊരു ദിവസം മലമ്പുഴ കനാലിന്റെ വക്കത്തിരുന്നു കൂടാന്‍ ചെല്ലാം എന്ന് ചങ്ങാതിയെ സമാധാനിപ്പിച്ചു ഒരു ഓട്ടോ പിടിച്ചു വേലായുധേട്ടന്‍ സ്കൂളില്‍ ചെന്നിറങ്ങുമ്പോള്‍ സമയം ഒന്നേ മുക്കാല്‍ !
സര്ടിഫികറ്റ് പ്രിന്സിപാല്‍ ടീച്ചര്‍ക്ക് കൊടുത്തപ്പോള്‍ അവരൊരു നോട്ടം നോക്കി .
അത്ഭുതത്തോടെ യുള്ള നോട്ടം . സര്ടിഫികറ്റ് കൊടുത്തു വേലായുധേട്ടന്‍ തല ഉയര്‍ത്തിപിടിച്ചു ഇറങ്ങി പൊന്നു !
" സരസു ഇനി എന്ത് പറയും എന്ന് നോക്കാലോ ?"
കഥ പറഞ്ഞു കഴിഞ്ഞു വേലായുധേട്ടന്‍ ചോദിച്ചു ..." അല്ല നീ പറയ് , അത് ദൈവത്തിന്റെ കളിയല്ലാതെ വേറെ എന്താണ് ?"
കഥ കേടു വായ പൊളിച്ചിരുന്ന ഞാന്‍ പറഞ്ഞു " ആവും " !
കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പാണ് .വെലയുധേട്ടന്റെ മകള്‍ പത്താം ക്ലാസ്സ് നല്ല മാര്‍കോടെ പാസ്സായിരുന്നു. പ്ലസ് വണ്ണിനു അടുത്തുള്ള ഒരു സ്കൂളില്‍ " കുട്ടിയുടെ ആഗ്രഹം പോലെ " സയന്‍സ് ഗ്രൂപ്പിന് അട്മിശനും കിട്ടി .
ക്ലാസ്സ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞു കുട്ടി വീട്ടില്‍ വന്നു പറഞ്ഞു ഒരു ജാതി സര്ടിഫികാറ്റ് കൊടുക്കാന്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു എന്ന് . വേലയുധേട്ടന് ദേഷ്യം വന്നു . എല്ലാ സര്ടിഫികാട്ടുകളും ആദ്യം കൊടുത്തതാണ് . " അന്നാനെന്കിലോ പണിയോടു പണി ". വേലായുധേട്ടന്‍ പോയില്ല !
സരസു ദിവസവും പറയും സ്കൂളില്‍ പോയി പ്രിസിപല്‍ ടീച്ചറെ കാണാന്‍ . " ഒളുക്കെന്തു വിവരം "!
ഒരാഴ്ച കഴിഞ്ഞു കുട്ടി പ്രിന്സിപാലിന്റെ ഒരു കത്തുമായി വന്നു . ജാതി സര്ടിഫികാറ്റ് ഉടന്‍ വേണം . അതും കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു ആദ്യം കൊടുത്ത ജാതി സര്ടിഫികറ്റ് കളഞ്ഞ പ്രിസിപാലിനെ രണ്ടു പറയാന്‍ ആണ് വേലായുധേട്ടന്‍ സ്കൂളില്‍ ചെന്നത് !
വേലായുധേട്ടനെ കണ്ടതും ആ " പ്രിന്സിപാല്‍ ടീച്ചര്‍ , കടിക്കാന്‍ വരുന്ന ആള്‍സെഷന്‍ പട്ടിയെപോലെ രണ്ടു കോര " .
" ഇന്നു രണ്ടു മണിക്ക് മുമ്പു തഹസില്‍ ദാരുടെ അടുതുനിന്നുള്ള ജാതി സര്ടിഫികറ്റ് ഹാജരാകിയില്ലന്കില്‍ കുട്ടിയുടെ അട്മിഷന്‍ ക്യാന്‍സല്‍ ആകും "!!
വേലായുധേട്ടന്‍ തരിച്ചു നിന്നു .
കുട്ടിയാനെന്കിലോ കരയാനും തുടങ്ങി !
" ഞാന്‍ കാരണം അതിന്റെ പഠിപ്പ് മോടങ്ങിയാല്‍ , പിന്നെ ജീവിത കാലം മുഴുവനും സരസു എനക്ക് സമാധാനം തരോ ? "
സമയം പത്തു മണി . വില്ലജ് ഓഫീസറുടെ അടുത്തുനിന്നു അപേക്ഷയില്‍ ശുപാര്‍ശ എഴുതി വാങ്ങി നാല്‍പതു കിലോമീറ്റര്‍ ദൂരത്തുള്ള ഒറ്റപാലത്തെ തഹസില്‍ദാരുടെ ഓഫീസില്‍ ചെന്നു സര്ടിഫികറ്റ് വാങ്ങി രണ്ടു മണിക്ക് മുമ്പു തിരിച്ചെത്തണം !
" വേറെ നിവിര്‍ത്തി ഇല്ലല്ലോ ?"
നായരുടെ കടയില്‍ നിന്നും അപേക്ഷ ഫോറവും വാങ്ങി ഓട്ടോ പിടിച്ചു വേലായുധേട്ടന്‍ വില്ലാജ് ഓഫീസില്‍ ചെന്നു . ഭാഗ്യത്തിന് വില്ലജ് ഓഫീസര്‍ ഉണ്ട്. അധികം തിരക്കും ഇല്ല .
അപേക്ഷയില്‍ കുറിപ്പ് എഴുതികൊണ്ട് വില്ലേജ് ഓഫീസര്‍ പറഞ്ഞു ..
" ഇനി നാളെ പോയാല്‍ മതി , രാവിലെ പത്തു മണിക്ക് തന്നെ താലൂകൊഫീസില്‍ എത്തികോളൂ ".
വേലായുധേട്ടന്‍ തന്റെ " വെഷമം " പറഞ്ഞു .
" പോയി നോക്കൂ " വില്ലേജ് ഓഫീസര്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു .
വേലായുധേട്ടന്‍ വില്ലജ് ഓഫീസില്‍ നിന്നും ഇറങ്ങി നേരെ ബസ് സ്റൊപിലേക്ക് പാഞ്ഞു . ബസ്സ് പിടിച്ചു ഒട്ടപാലത്ത് താലൂകൊഫീസില്‍ ചെന്നു കയറുമ്പോള്‍ സമയം പന്ത്രണ്ടു മണി !
താലൂകൊഫീസിന്റെ മുന്‍ വശത്തെ ജനാലിലൂടെ അപേക്ഷ വാങ്ങി നോക്കി ഉള്ളില്‍ നിന്നും ഒരു സ്ത്രീ വിളിച്ചു പറഞ്ഞു
" തഹസില്‍ദാര്‍ ഇല്ല ട്ടോ , നാളെ വന്നോളൂ " .
ജനലിലൂടെ തന്നെ അപേക്ഷയും തിരിച്ചു കൊടുത്തു !
വേലായുധേട്ടന്‍ താലൂകൊഫീസിലെ വരാന്തയിലെ ബെഞ്ചില്‍ തകര്ന്നു ഇരുന്നു ! കുറച്ചു കഴിഞ്ഞപ്പോള്‍ ഇരുള്‍ മൂടിയ വരാന്തയുടെ അങ്ങേ തലക്കല്‍ നിന്നും ഒരാള്‍ നടന്നു വന്നു
" എന്തേ ?" അയാള്‍ ചോദിച്ചു .
വേലായുധേട്ടന്‍ തന്റെ " വെഷമം " പറഞ്ഞു .
" മുകളില്‍ ഒരു സാറുണ്ട് , അവിടെ ഒന്നു ചോദിച്ചോളൂ " . അയാള്‍ ഗോവണി പടികളിലേക്ക് വിരല്‍ ചൂണ്ടി .
മുകളില്‍ ചെന്നു നോക്കുമ്പോള്‍ , ഒരു വലിയ മുറി . മൂന്നോ നാലോ മേശകള്‍ . മൂലയിലെ മേശകരികില്‍ മാത്രം ഒരാള്‍ ഇരിക്കുന്നുണ്ട്.
പതുകെ കയറിച്ചെന്നു . അയാള്‍ തല ഉയര്ത്തി നോക്കി " എന്താ ?"
തടിച്ചു കറുത്ത ഒരു മനുഷ്യന്‍ , രാവിലെ തന്നെ രണ്ടെണ്ണം വിട്ടിട്ടു ഇരിക്കുന്ന മാതിരി മൊഖം "!
വേലായുധേട്ടന്‍ ഒറ്റ ശ്വാസത്തില്‍ "എനക്കൊരു അബദ്ധം പറ്റി " എന്ന മുഗവുരയോടെ വീണ്ടും തന്റെ " വെഷമം " പറഞ്ഞു . പറഞു തീര്നപ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു . കസേരയില്‍ ഇരുന്ന ഉദ്യോഗസ്ഥന്‍ വേലായുധേട്ടനെ തന്നെ നോക്കി ഇരിക്കുക യായിരുന്നു .
" ഇവിടെ ഇരിക്കൂ " അയാള്‍ അടുത്ത ബെഞ്ച് ചൂണ്ടി കാട്ടി കൊണ്ടു പറഞ്ഞു . "ഇപ്പൊ വരാം " പതുക്കെ കസേരയില്‍ നിന്നും എഴുനേറ്റു അയാള്‍ പുറത്തേക്ക് പോയി . വേലായുധേട്ടന്‍ ബെഞ്ചില്‍ ഇരുന്നു .
ആ ഉദ്യോഗസ്ഥന്‍ കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു . വരുമ്പോള്‍ കയ്യില്‍ ഒന്നു രണ്ടു സീലുകളും ഉണ്ട് . വേലയുധേട്ടനില്‍ നിന്നും അപേക്ഷ വാങ്ങി അയാള്‍ കുത്തി കുറിക്കാന്‍ തുടങ്ങി . ഒരു അഞ്ചു മിനിട്ടിനുള്ളില്‍ അയാള്‍ സീലടിച്ച ഒരു കടലാസ് വേലയുധേട്ടന് നീട്ടികൊണ്ട് പറഞ്ഞു
" താഴെ ആരോടും ഇത് തന്നതായി പറയണ്ട ".
വേലായുധേട്ടന്‍ കടലാസ് വാങ്ങി നോക്കി .
തഹസില്‍ദാരുടെ സീലടിച്ച ജാതി സര്ടിഫികറ്റ് ! വേലയുധേട്ടന് അയാളെ കെട്ടി പിടിക്കാന്‍ തോന്നി ! പിന്നെ തന്റെ പോക്കറ്റില്‍ കയ്യിട്ടു .
" അതൊന്നും വേണ്ട . വേഗം പൊയ്കോളൂ . മോളുടെ അട്മിഷന്‍ ക്യാന്‍സല്‍ ആകണ്ട "! ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു .
കോണി പടികളിറങ്ങി വരാന്തയിലൂടെ പതുകെ താലൂക്ക് ഓഫീസിന്റെ പുറത്തു കടക്കുമ്പോള്‍ സമയം പന്ത്രണ്ടര !
വേലായുധേട്ടന്‍ വേഗത്തില്‍ ബസ്സ് സ്റ്റാന്റ് ലേക്ക് നടന്നു . മെയിന്‍ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് എത്തി യപ്പോള്‍ പിന്നില്‍ നിന്നൊരു വിളി
" വേലായുധാ .... ഡോ .." വേലായുധേട്ടന്‍ തിരിഞ്ഞു നോക്കി . നിറയെ വൃക്ഷ തൈകള്‍ കയറ്റിയ ഒരു പച്ച കളര്‍ പിക്കപില്‍ ഇരുന്നു അതിന്റെ ഡ്രൈവര്‍ ആണ് വിളിച്ചത് . പിക്ക് അപ്പില്‍ " മലമ്പുഴ ഫാം " എന്ന് എഴുതിയിരുന്നു . വേലായുധേട്ടന്‍ പെട്ടന്ന് ആളെ തിരിച്ചറിഞ്ഞു . ചങ്ങാതി യാണ് . കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പു എമ്പ്ലോയ്മെന്റ്റ് എക്സാഞ്ഞില്‍ നിന്നു ലഭിച്ച പണിയില്‍ വേലായുധേട്ടന്‍ മലമ്പുഴ ഫാമില്‍ കുറച്ചു കാലം ജോലി ചെയ്തിരുന്നു . അപ്പോളുള്ള സൌഹൃദം . വൃക്ഷ തൈകള്‍ വിവിദ കൃഷി ഭവന്‍ കളിലേക്ക് കൊണ്ടുപോകുന്ന വണ്ടിയുടെ ഡ്രൈവറാണ് ചങ്ങാതി . വഴിയേ ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തിയതാണ് .
" ചങ്ങാതി യോട് വര്‍ത്താനം പറയാന്‍ പറ്റിയ സമയം അല്ല , എന്നാലും ഓനോട് ഒന്നും മുന്ടാതെ പോരാന്‍ പറ്റോ ? മലമ്പുഴ കനാലിന്റെ വക്കത്തിരുന്നു ഞങ്ങള്‍ രണ്ടും " വെള്ളം " എത്ര കുടിച്ചതാ "
ചങ്ങാതി യോട് രണ്ടു വര്‍ത്താനം പറഞ്ഞു തിടുക്കത്തില്‍ തിരിക്കുന്നതിനു മുമ്പു ചോദിച്ചു " ചെടികള്‍ എങ്ങോട്ടാ "?
ചങ്ങാതിയുടെ ഉത്തരം കേട്ടപ്പോള്‍ വേലായുധേട്ടന്‍ ശരിക്കും ഞെട്ടി ! ആ വൃക്ഷ തൈകള്‍ ഞങ്ങളുടെ നാട്ടിലെ കൃഷി ഭവനിലേക്ക് ഉള്ളതായിരുന്നു ! വേലയുധേട്ടന് പോകേണ്ട സ്കൂളിന്റെ ഒരു കിലോമീറ്റര്‍ അകലെ യുള്ള കൃഷി ഭവനിലേക്ക് !
വഴി നീളെ ചെങ്ങാതിയോടു പഴയ കഥകള്‍ പറഞ്ഞു കൃഷി ഭവനില്‍ എത്തിയപ്പോള്‍ ചങ്ങാതി പറഞ്ഞു . "ലോഡ് ഇറക്കിയാല്‍ ഒന്നു കൂടാം "
വേറൊരു ദിവസം മലമ്പുഴ കനാലിന്റെ വക്കത്തിരുന്നു കൂടാന്‍ ചെല്ലാം എന്ന് ചങ്ങാതിയെ സമാധാനിപ്പിച്ചു ഒരു ഓട്ടോ പിടിച്ചു വേലായുധേട്ടന്‍ സ്കൂളില്‍ ചെന്നിറങ്ങുമ്പോള്‍ സമയം ഒന്നേ മുക്കാല്‍ !
സര്ടിഫികറ്റ് പ്രിന്സിപാല്‍ ടീച്ചര്‍ക്ക് കൊടുത്തപ്പോള്‍ അവരൊരു നോട്ടം നോക്കി .
അത്ഭുതത്തോടെ യുള്ള നോട്ടം . സര്ടിഫികറ്റ് കൊടുത്തു വേലായുധേട്ടന്‍ തല ഉയര്‍ത്തിപിടിച്ചു ഇറങ്ങി പൊന്നു !
" സരസു ഇനി എന്ത് പറയും എന്ന് നോക്കാലോ ?"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
" if you and me agree on everything, one of us is not required "!!!!