2009 ഏപ്രിൽ 11, ശനിയാഴ്‌ച

സ്വവര്‍ഗ രതി - ചില അനുഭവങ്ങള്‍ !

കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പാണ്, ഞാന്‍ ഹൈദരാബാദില്‍ ഒരു ട്രെയിനിംഗ്നായി ചെന്നതാണ് . " ലകടി ക ഭൂല്‍ " എന്ന സ്ഥലത്തെ ഒരു ഹോട്ടലാണ് കമ്പനി താമസം ഒരുക്കിയിരുന്നത് . മലയാളി ആയി ഞാന്‍ മാത്രം . ഒരു റൂം രണ്ടുപേര്‍ ഷയര്‍ ചെയ്യണം . എന്റെ റൂം മേറ്റ്‌ വിശാഗ പട്ടണത്ത് നിന്നുള്ള സുമുഗനായ ഒരു ചെറുപ്പക്കാരന്‍ . പരിചയപെട്ടപ്പോള്‍ തോന്നി നല്ല ആള്‍ .എന്നേക്കാള്‍ ജോലി പരിചയം ഉള്ള ഒരാള്‍ . ആന്ദ്രയിലെ പ്രശസ്തയായ ഒരു കവിയത്രിയുടെ മകന്‍ . എന്റെ സന്തോഷം ഇരട്ടിച്ചു .



എന്നാല്‍ ഒട്ടും മാന്യമല്ലാത്ത പെരുമാറ്റത്തിലൂടെ അയാള്‍ അന്ന് രാത്രി എനിക്ക് കഠിനമായ മാനസിക സങ്ങര്‍ഷങ്ങലാണ് ഉണ്ടാകിയത് . ഒരേ ബെടിലാണ് ഞങ്ങള്‍ ഉറങ്ങിയിരുന്നത് . ഞാന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാള്‍ റൂമില്‍ ഉണ്ടായിരുന്നില്ല . രേസ്റൊരന്റ്റ്ഇല്‍ആയിരുന്നു .പിന്നെ എപ്പോഴോ വന്നു കിടന്നതാണ് .


എന്നെ ആരോ കെട്ടി പിടിക്കുന്നത്‌ പോലെ തോന്നിയാണു ഞാന്‍ ഞെട്ടി ഉണര്‍ന്നത് . വിശാഗുകാരന്‍ എന്റെ മേല്‍ കാലു കയറ്റി വച്ച് കെട്ടി പിടിച്ചു കിടക്കുകയാണ് . ഞാന്‍ അയാളെ തള്ളി മാറ്റി . ഞാന്‍ കരുതി അയാള്‍ ഗാഡമായ ഉറക്കത്തില്‍ ആണെന്ന്‌ . എന്നാല്‍ അയാള്‍ വീണ്ടും അത് തന്നെ ആവര്‍ത്തിച്ചു ! എന്നെ ചുംബിച്ചും , ദേഹത്ത് തടവിയും , അടിവസ്ത്രത്തില്‍ സ്പര്ശിച്ചും ......... ഞാന്‍ ആകെ മാനസിക സങ്കര്‍ഷത്തില്‍ ആയി , പ്രതി കരിക്കാന്‍ എന്ത് കൊണ്ടോ എനിക്ക് കഴിഞ്ഞില്ല . ഓരോ സമയവും ഞാന്‍ അയാളെ ഉന്തി , മാറ്റി കിടത്തി !


രാവിലെ ആയപ്പോള്‍ അയാള്‍ സൌഹൃദത്തോടെ ചിരിക്കുന്നു . എനിക്ക് ചായ ആറ്റിതരുന്നു! പക്ഷെ എന്റെ ഉള്ളില്‍ ദേഷ്യം പെറുക്കുക ആയിരുന്നു . ട്രെയിനിംഗ് ക്ലാസ്സില്‍ ഒന്നും ശ്രദ്ധിക്കാന്‍ പറ്റുന്നില്ല . എല്ലാവരും പുതിയ ആളുകള്‍ . പരിചയമില്ലത്തവര്‍ . ആരോടും പറയാന്‍ തോനുന്നില്ല . വേണമെന്കില്‍ റൂം മാറാന്‍ ശ്രമിക്കാം . പക്ഷെ മനസ്സ് പറയുന്നു , ആ കള്ളനൊരു ഷോക്ക് കൊടുക്കാന്‍ !


അന്ന് രാത്രി ഞാന്‍ ഉറക്കം നടിച്ചു കിടന്നു . അയാള്‍ തന്റെ വെളുത്ത പയ്ജാമയും കുര്‍ത്തയും ദരിച്ചു കിടക്കയില്‍ കയറി കിടന്നു . ഉടനെതന്നെ , പതുക്കെ , ശ്രദ്ധിച്ചു ,കാല്‍ എന്റെ മേല്‍ കേറ്റി വച്ചു. ഞാന്‍ അനങ്ങാതെ കിടന്നു . പതുക്കെ എന്നെ തടവി , അടിവസ്ത്രത്തില്‍ തൊട്ടപ്പോള്‍ ഞാന്‍ ചാടി എഴുനേറ്റു . ഞാന്‍ എഴുനേട്ടതും അയാള്‍ തന്ജ്ജത്തില്‍ തിരിഞ്ഞു കിടക്കാന്‍ ശ്രമിച്ചു . ഞാന്‍ അയാളെ ഉന്തി കട്ടിലിനു താഴേക്കിട്ടു . അവിടെനിന്നു പയ്ജാമയില്‍ പിടിച്ചു വലിച്ചു ഉയര്‍ത്താന്‍ നോക്കി .എനിക്കറിയാവുന്ന എല്ലാ തെറിയും വിളിക്കുന്നുണ്ടായ്രിന്നു ! അയ്യാള്‍ മുട്ടുകുത്തി നിന്ന് രണ്ടു കയ്യും ഉയര്‍ത്തി കേണു " ഐ അം സോറി , ലീവ് ഇറ്റ് , ലീവ് ഇറ്റ് , ഐ അം സോറി " . ഞാന്‍ ആ കിടക്കയില്‍ തന്നെ കിടന്നുറങ്ങി . അയ്യാള്‍ നിലത്തും . പിറ്റേന്ന് H R മാനേജരെ കണ്ടു ഞാന്‍ റൂം മാറി . പിന്നീടുള്ള ഒരുദിവസവും അയാള്‍ എന്റെ മുമ്പില്‍ വന്നില്ല . ഇതായിരുന്നു എന്നെ ഷോക്ക് ചെയ്ത ആദ്യത്തെ ഹോമോ ആക്രമണം !


സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ എനിക്ക് ഹോമോകളെ അല്ലെങ്ങില്‍ സ്വവര്‍ഗ രതികാരെ പരിചയം ഉണ്ട് ! എട്ടാം ക്ലാസ്സിലെ ബാക്ക് ബഞ്ചില്‍ നിക്കറും ഇട്ടിരുന്ന എന്നെ മുണ്ടിലെക്കും പന്റ്സിലെക്കും ഉടന്‍ മാറാന്‍ പ്രേരിപ്പിച്ചത് കുറച്ചു ഹോമോ സെക്സ് പെരുമാറ്റങ്ങള്‍ കാണിച്ചിരുന്ന എന്റെ ബെഞ്ച്‌ മാറ്റുകള്‍ ആണ് ! ലോക ജനസംഗ്യയില്‍ 7 തൊട്ടു 13 ശതമാനം വരെ പേര്‍ കുറഞ്ഞോ കൂടിയോ സ്വവര്‍ഗരതി സോഭാവങ്ങള്‍ കാണിക്കുന്നുണ്ടത്രെ !


പാലക്കാടുനിന്നും പട്ടാമ്പിയിലേക്ക്‌ യാത്ര ചെയ്യുമ്പോള്‍ ആണ് മറ്റൊരു " പീഡനം " നടന്നത് .ഒറ്റപ്പാലത്ത് നിന്ന് കയറിയ ഒരു മധ്യ വയസ്കന്‍ കുറച്ചു പ്ലാസ്റ്റിക് ഉറകളും പിടിച്ചു എന്റെ സീറ്റില്‍ വന്നിരുന്നു ! കൈമുട്ട് കൊണ്ട് എന്റെ വയറില്‍ സ്പര്ശിച്ചാണ് ഇയാള്‍ തുടങ്ങിയത് . ഞാന്‍കൂടുതല്‍ കൂടുതല്‍ അരികിലേക്ക് നീങ്ങി ചുരുണ്ടു ഇരിപ്പായി . പക്ഷെ പിന്നെയും കൈമുട്ട് നീണ്ടു വന്നു , പിന്നെ ഒരു കൈ എന്റെ തുടയില്‍ വിശ്രമിക്കാന്‍ തുടങ്ങി , ബസ്സിന്റെ ഇളക്കത്തില്‍ എന്നപോലെ അത് കൂടുതല്‍ മധ്യ ഭാഗത്തേക്ക് നീങ്ങാന്‍ തുടങ്ങി ! ഞാന്‍ കൈ തട്ടി മാറ്റി ! കയ്യിലെ പ്ലാസ്റിക് കവറുകള്‍ കാരണം സംബവിച്ചതാണ് എന്നപോലെ , ഒന്ന് നോക്കി , പല്ലിളിച്ചു , അയാള്‍ ഇളകി ഇരുന്നു , പക്ഷെ കൈ മുട്ട് പിന്നെയും നീണ്ടു വന്നു !!!!


എന്റെ പിതാവിന്റെ പ്രായമുള്ള ഒരു മനുഷ്യനോടു എങ്ങനെ പ്രതികരിക്കും ? ഞാന്‍ കൈ തട്ടി മാറ്റിയും , ചുരുണ്ടു ഇരുന്നും കുളപ്പുള്ളി വരെ എത്തി ( ഏകദേശം മുക്കാല്‍ മണിക്കൂര്‍ !) . കുലപ്പുല്ലിയില്‍ അയാള്‍ ഇറങ്ങി , വണ്ടി നീങ്ങുമ്പോള്‍ കണ്ടു , ഒരു കടയുടെ മറവില്‍ അയാള്‍ എന്നെ തന്നെ നോക്കി നില്കുന്നു ! അന്ന് വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ കണ്ണാടിയുടെ മുമ്പില്‍ പോയിനിന്നു, വിശദമായി എന്നെ തന്നെ നോക്കി . വല്ല ഗേ ശരീര ഭാഷയും എന്നില്‍ കടന്നു കൂടിയിട്ടുണ്ടോ എന്നറിയാന്‍ !!!


സ്വവര്‍ഗ രതി ലോകത്തെ എല്ലാ സമൂഹങ്ങളിലും ഉണ്ട് . ആടുനിക ജനാടിപത്യ രാജ്യങ്ങള്‍ ഇതിനെ അന്ഗീകരിക്കാന്‍ തുടങ്ങിയിരുക്കുന്നു . സ്വീഡന്‍ ആണ് ലോകത്തെ ഏറ്റവും ഗേ സൌഹൃദ രാജ്യം . അടുത്ത മേയ് ഒന്നാം തിയതി മുതല്‍ സ്വീഡനില്‍ എല്ലാ ( ഗേ ആന്‍ഡ് ലെസ്ബിയന്‍ ) സ്വവര്‍ഗ രതികാര്കും നിയമ വിധേനെ കല്യാണം കഴിക്കാം . ആദ്യം ഈ നിയമം കൊണ്ടു വന്നത് നതര്‍ ലാന്‍ഡ്‌ ആണ് . കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സ്വവര്‍ഗ കല്യാണം ഒരു പ്രദാന വിഷയം ആയിരുന്നു !!
ലോകം മുഴുവന്‍ കീഴടക്കാന്‍ ആശിച്ച , മാസിഡോണിയയിലെ രാജാവ് ഫിലിപ് രണ്ടാമന്റെ മകന്‍ ഗേ ആയിരുന്നെന്നു പറഞ്ഞാല്‍ പലരും സമ്മതിച്ചു തരില്ല ! ഗ്രീകുകാര്‍ , പക്ഷെ ഇന്നത്‌ സമ്മതിക്കുന്നു !


ഇന്ത്യകാരും സ്വവര്‍ഗ രതിയില്‍ മോശകാരല്ല ! എല്ലാ ഭാഷ സംസാരികുന്നവരിലും സംസ്ഥാനങ്ങളിലും സ്വവര്‍ഗ രതികാര്‍ വ്യാപകമായുണ്ട് . ബീഹാറിലെ ഭോജ്പുരി സംസാരിക്കുന്ന അതിര്‍ത്തി ജില്ലകളില്‍ സ്വവര്‍ഗ രതി വളരെ ജനകീയവും , വിശ്വാസത്തോട് ബന്ധപെട്ട ഒരു ആചാരവും ആണ്. താരതമ്യേന വരണ്ടതും , ഫല ബൂയിഷ്ടമാല്ലാത്തതും ആയ കൃഷി ഭൂമികള്‍ ആണ് ഈ ജില്ലകളില്‍ . ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ നിന്ന് പെണ്ണ് കിട്ടില്ല ! അങ്ങനെ യാനെത്രേ സ്വവര്‍ഗ രതി ഈ ഭാഗങ്ങളില്‍ ജനകീയം ആയതു .


മദ്രാസില്‍ ജോലി ചെയ്യുന്ന കാലത്തു എന്റെ റൂം മാറ്റുകള്‍ കുറച്ചു സോഫ്റ്റ് വെയര്‍ എങ്ങിനീയര്‍ മാര്‍ ആയിരുന്നു . അവരില്‍ ചിലര്ക്ക് ഒരു പരിപാടി യുണ്ട് ! ഒരാള്‍ പൂര്‍ണ നഗ്നനായി തറയില്‍ കിടക്കും , വേറൊരാള്‍ അയാളെ എണ്ണയിട്ടു മസാജ് ചെയ്യും ! അത് കഴിഞ്ഞു ആദ്യം മസാജ് ചെയ്ത ആള്‍ തറയില്‍ കിടക്കും , മറ്റേ ആള്‍ മസ്സാജു ചെയ്യും !!!!


മദ്രാസിലെ എന്റെ ഒരു സഹപ്രവര്ത്തകന് മോഡലിംഗ് ഹോബി ആയിരുന്നു . ഹോബി ആണെന്കിലും ആ മേഘലയില്‍ അയ്യാള്‍ കഴിവ് തെളിയിച്ചിരുന്നു . താജ് ഹോട്ടല്‍ പോലുള്ള സ്ഥാപനങ്ങളുടെ പരസ്യത്തില്‍ വരെ അയാള്‍ മോഡല്‍ ആയിട്ടുണ്ട്‌ . ഓസ്ട്രേലിയയില്‍ പഠിച്ച അയാള്‍ക്ക്‌ മായ എന്ന ഒരു സുന്തരി ഗേള്‍ ഫ്രെണ്ട് ഉം ഉണ്ടായിരുന്നു . ഒരു സുപ്രഭാതത്തില്‍ അയാള്‍ മോടെലിംഗ് നിര്‍ത്തി ! അതിനെ ക്കുറിച്ച് ചോദിച്ചപ്പോള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ് "I don't want to be a GAY" !!!! അയ്യാളുടെ അഭിപ്രായത്തില്‍ മോടെലിംഗ് ചെയ്യുന്നവര്‍ക്ക്‌ ഇടയില്‍ ഹോമോസ് വളരെ കൂടിതലാണ് .( മോടെലിങ്ങില്‍ ഏര്‍പ്പിട്ടിട്ടുള്ളവര്‍ , ഇതൊരു അഭിപ്രായം മാത്രമായി എടുക്കുക )


ദുബായ് യിലെ ഇന്റര്നെറ്റ് സിറ്റി യില്‍ ജോലി ചെയ്യുമ്പോളാണ് ഞാന്‍ വീണ്ടും ഒരു ഒരു ഗേ യുടെ കയ്യില്‍ പെടുന്നത് ! ഫാന്‍സി എന്ന പിക്ക് അപ് ആന്‍ഡ് ഡ്രോപ്പ് സര്‍വീസ് ആണ് ഞാന്‍ ഓഫീസില്‍ പോയി വരാന്‍ ഉപയോഗിച്ചിരുന്നത് . റിഗ്ഗ റോഡില്‍ നിന്നും ഞാന്‍ ഫാന്‍സി ബസ്സില്‍ കയറും ! ആ സ്റ്റോപ്പില്‍ ദാരളം ആളുകള്‍ ഉണ്ടാകും ആ ബസ്സില്‍ കയറാന്‍ . എല്ലാവരും ഇന്റര്‍നെറ്റ് സിറ്റി / ജബല്‍ അലി ഭാഗത്തേക്ക് പോകുന്നവര്‍ . ഞാനും എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനും ആയ രാകേഷും ഒപ്പം ആണ് പോയി വന്നിരുന്നത് . അയാള്‍ പൂന സ്വദേശി ആണ് . ഒരു നാള്‍ ഒരു പുതിയ ആള്‍ കൂടി റിഗ്ഗ റോഡില്‍ നിന്ന് ബസ്സില്‍ കയറാന്‍ തുടങ്ങി ! അത് തണുപ്പ് കാലം ആയിരുന്നു ! ഒരു മഞ്ഞ ജര്കിന്‍ ഇട്ടാണ് അയാള്‍ മിക്ക ദിവസവും വരുക. എകതെശം നല്പതഞ്ഞു വയസ്സ് പ്രായം തോന്നും . ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഫിനാന്‍സ് മാനേജര്‍ , ബോംബെ കാരന്‍ .


ബസ് സ്റ്റോപ്പില്‍ നിന്ന് അയാളോട് സംസാരികുമ്പോള്‍ തന്നെ അയാള്‍ ദേഹത്ത് തൊട്ടും പിടിച്ചും ആണ് സംസാരിക്കുക ! ഒരു നാള്‍ അയാള്‍ ത്തികി തിരക്കി എന്റെ സീറ്റില്‍ വന്നിരുന്നു . അതേ ഒറ്റപ്പാലം - കൊളപ്പുള്ളി കഥ ! പക്ഷെ ഞാന്‍ ആദ്യം കൈ തട്ടി മാറ്റിയപ്പോള്‍ അയാള്‍ നിര്‍ത്തി ! ബസ് ഇറങ്ങിയപ്പോള്‍ ഞാന്‍ രാകെഷിനോട് കാര്യം പറഞ്ഞു ! പക്ഷെ അവന്‍ സമ്മതിച്ചില്ല . അവന്‍ പറഞ്ഞു " Man , he is a finance manager, don't tell me this !" . പിന്നീട് ഞാന്‍ ആ മഞ്ഞ ഷര്‍ട്ട് കാരനെ ബുദ്ധിപൂര്‍വ്വം ഒഴിവാക്കി ! രാകേഷ് സൗഹൃദം തുടര്‍ന്നു . ഒരുനാള്‍ ഞാന്‍ ശ്രദ്ധിച്ചു " രാകേഷ് സീറ്റില്‍ അറ്റത്ത്‌ ചുരുണ്ടു ഇരിക്കുന്നു , നമ്മുടെ മഞ്ഞ ഷര്‍ട്ട് കാരനാണ് തൊട്ടടുത്ത്‌ ! ബസ് ഇറങ്ങിയതും രാകേഷ് എന്നോട് പറഞ്ഞു " Man , you are right , that fckr is a GAY"!

അതിനു ശേഷം ഞങ്ങള്‍ അയാള്‍ക്ക്‌ പേരിട്ടു " യെല്ലോ മാന്‍ " ! ഞാന്‍ ചിലപ്പോള്‍ പാതിരാത്രിയില്‍ രാകേഷിനെ ഫോണില്‍ വിളിക്കും എന്നിട്ട് പറയും " ഇത് യെല്ലോ മാനാണ് , എനിക്ക് നീ യില്ലാതെ ഉറങ്ങാന്‍ കഴിയില്ല " എന്ന് ! ചിലപ്പോള്‍ അവന്‍ എനിക്ക് SMS അയക്കും " ഐ അം വൈടിന്ഗ് ഫോര്‍ യു " - യെല്ലോ മാന്‍ !

2009 ഏപ്രിൽ 8, ബുധനാഴ്‌ച

റാസ് അല്‍ ഖൈമയിലെ കമ്മ്യൂണിസ്റ്റ്

റാസ് അല്‍ ഗൈമ യില്‍ നിന്നും ഏകദേശം എഴുപതു കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലേക്ക് ഞാന്‍ ഇടക്ക് സന്ദര്‍ശനം നടത്താറുണ്ട്‌ ! ഒരു സാദാരണ അറബി ഷാബിയ! ടാറിടാത്ത നിരത്തുകള്‍ ഉള്ള , വരണ്ട , പൊടിപിടിച്ച , സമ്പന്ന മല്ലാത്ത ഒരു ഗ്രാമം . എനിക്ക് പ്രിയപ്പെട്ട പലരും ഈ ഗ്രാമത്തിലുണ്ട് . അതില്‍ പ്രദാനി ഒരു പഴയ കമ്മ്യൂണിസ്റ്റ് ആണ് . പഴയത്എന്ന് പറയുന്നതില്‍ അര്‍ത്ഥ മില്ലെന്നു തോനുന്നു ! അയാള്‍ ഇന്നും കമ്മുനിസ്റ്റ്‌ ത്തനെ!

ഒട്ടകങ്ങള്‍ അലയുന്ന മലപാത കളിലൂടെ വണ്ടിയോടിക്കുമ്പോള്‍ മനസ്സില്‍ നിസ്സഹായരായ ഒരു തല മുറയുടെ , പഠിച്ചു പാസ്സായ നിങ്ങലെപോലെയും എന്നെപോലെയും ഒട്ടും കുറയാത്ത ബുദ്ധിയും ആരോഗ്യവും ഉണ്ടായിരുന്ന കുറെ ചെറുപകാരുടെ നഷ്ടപെട്ട ജീവിതം എന്നെ എന്നും അലട്ടികൊണ്ടിരികും ! ഇവരുടെ കൈകളില്‍ പിടിച്ചാണ് ഞാനും ജാഥകളില്‍ ഭാഗമായത് ! പക്ഷെ പാര്‍ടിപോലും അവരെ വഞ്ചിച്ചു . അവരൊന്നും ജീവിതത്തില്‍ ഒന്നും ആയില്ല . അതില്‍ ഒരാള്‍ റാസ് അല്‍ കൈമയിലെ ഈ അതിര്‍ത്തി ഗ്രാമത്തിലുണ്ട് ! പേര് സിദ്ധിക്ക് . ഒരു ചെറിയ ലോണ്ട്രി നടത്തുന്നു .

എന്പതുകളിലെ പോസ്റ്റ് നക്സല്‍ കമ്മുനിസ്റ്റുകള്‍ , ചുകപ്പു കുറഞ്ഞ കംമുനിസ്റ്റുകള്‍ . പാര്‍ടിക്ക് വേണ്ടി പോസ്റ്റര്‍ എഴുതിയും, ജാഥ വിളിച്ചും, കലേക്ടരെറ്റ് ഉപരോധിച്ചും, മനുഷ്യ ചങ്ങല പിടിച്ചും , പ്രതീക്ഷയോടെ യുവത്വം ഹോമിച്ച ഒരു തൊഴില്‍ ഇല്ലാപട ! പാര്‍ടിക്ക് പിന്നീട് തൊഴിലില്ലായ്മ മുദ്രവക്യമേ അല്ലാതായി ! യുവജന്നങളെ വഞ്ചിച്ചു !

ഒരിക്കല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ കത്തി കുത്തേറ്റു കിടക്കുമ്പോള്‍ ഇയാളെ ഞാന്‍ കാണാന്‍ പോയി . നിറയെ വവ്വാലുകള്‍ തൂങ്ങി കിടന്നിരുന്ന വലിയ മരങ്ങള്‍ ഉണ്ടായിരുന്നു ആ ആശുപത്രി വളപ്പില്‍ . പോസ്റ്റ് മോര്ടം റൂം ആ മരങ്ങള്‍ക്ക് ഇടയിലായിരുന്നു . അതിനോടടുത്ത ഒരു വാര്‍ഡില്‍ വച്ച് കണ്ടപ്പോള്‍ തിളയ്ക്കുന്ന ആവേശമായിരുന്നു കൂടെയുള്ളവര്‍ക്കും ! നമ്പ്യാരുടെ കത്തി പിഴച്ചതാണ് , അല്ലെങ്കില്‍ സോര്‍ഗത്തില്‍ പോകുമായിരുന്നു !

പിന്നീട് ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് , ഒരു ബന്ദിനോട് അനുബന്ധിച്ച് ഉണ്ടായ പ്രശ്നങ്ങള്‍ ഉന്നയിച്ചു ഇവര്‍ പാര്‍ട്ടി കമ്മറ്റിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി ! അധ്യാപക നേതാവ് പണിമുടക്കില്‍ ചേരാതെ പഠിപ്പിക്കാന്‍ കയറി ! അയാളുടെ രിടയര്‍മെന്റ്റ് അടുത്തായതിനാല്‍ , പെന്‍ഷനും , ഗ്രാടുവിടിയും തടഞ്ഞു വച്ചാലോ എന്ന് പേടിച്ചു ആണെത്രേ പണി മുടക്കാഞ്ഞത് !! പാര്‍ട്ടി ഇതിനു അനുമതി കൊടുത്തിരുന്നത്രേ ! പാര്‍ട്ടി കമ്മറ്റിയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ എല്ലാവരും ഉണ്ടായിരുന്നു പക്ഷെ തല്ലു കൂടി പാര്‍ട്ടി വിട്ടു ഇറങ്ങി പോരുമ്പോള്‍ രണ്ടാള്‍ മാത്രം ! ബാക്കി ഉള്ളവര്‍ അവിടെതന്നെ ഇരുന്നു !! അവര്‍ക്ക് പാര്‍ട്ടി ഇല്ലാതെ ജീവിക്കാന്‍ വയ്യ !!!! സിദ്ധിക്കിനും പാര്‍ട്ടി ഇല്ലാതെ ജീവിക്കാന്‍ വയ്യായിരുന്നു !

കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ആ ഇറങ്ങി പോയവരില്‍ ഒരാളെ കണ്ടു, ഉണ്ണി യെ . നിരാശനായ , രോഗിയായ ഒരാള്‍ . തന്റെ ലോട്ടറി കടയിലിരുന്ന് പണ്ടത്തെ കത്തികുത്തിനെ ഓര്‍ത്തു കൊണ്ടയാള്‍ പറഞ്ഞു " അന്ന് രാത്രി ഞങ്ങള്‍ നമ്പ്യാരെ കാത്തിരുന്നു , അയാളുടെ വീടിനടുത്ത് . അയാള്‍ വന്നില്ല . വന്നെന്കില്‍ കൊല്ലുമായിരുന്നു . ഈ പന്നികള്‍ക്ക്‌ വേണ്ടി ഞങ്ങളൊക്കെ ജയിലില്‍ പോകുമായിരുന്നു " !!!!

കേരളത്തിലെ ലക്ഷകണക്കിന് ചെറുപ്പക്കാരെ യാണ് കമ്മുനിസ്റ്റ്‌ പാര്‍ടികള്‍ ഉപയോഗിക്കുകയും , വഞ്ചിക്കുകയും ചെയ്തത് ! പാര്‍ട്ടിക്ക് പരിപാടികളോ , നയങ്ങളോ ഇല്ലായിരുന്നു തൊഴില്‍ ഉണ്ടാകാനും , കൊടുക്കാനും . മാറി വന്ന ഒരു ഇടതു പക്ഷ ഭരണവും അതിനായി ശ്രമിച്ചില്ല , പ്രത്യയ ശാസ്ത്രത്തിന്റെ പരിമിതികളില്‍ നിക്ഷേപങ്ങള്‍ മുടങ്ങി , വ്യവസായങ്ങള്‍ വന്നില്ല ! പിന്നെ ആഗോള വല്കരണം വന്നതോടെ തൊഴില്‍ സംരക്ഷിക്കാനായി സമരം ! ബേബിക്കും , ശര്‍മയ്ക്കും ജയ് വിളിച്ച മിക്ക ഡി വൈ എഫ് ഐ കാരും തെണ്ടികളും വീട്ടുകാര്‍ക്ക് കൊള്ളര്തതവരും ആയി . മിക്കവരും നാട്ടില്‍ ഇന്നും ഓരോ ദിവസത്തെയും ചിലവിനായി കഷ്ടപ്പെടുന്നു . ചുരുക്കം ചിലര്‍ തട്ടി തടഞ്ഞു ഗള്‍ഫ് രാജ്യങ്ങളില്‍ എത്തി പെട്ടു.

രാസ് അല്‍ കൈമയിലെ ലോണ്ട്രിയില്‍ എപ്പോഴും ടി വി ഓടികൊണ്ടിരിക്കും , വാര്‍ത്താ ചാനലുകള്‍ , പ്രത്യാഗിച്ചു കൈരളി ടി വി ! ഞാന്‍ ഇവിടെ എഴുതിയത് ചിലപ്പോള്‍ ഈ ലോണ്ട്രിയിലും പറയും പക്ഷെ സമ്മതിച്ചു തരില്ല ! വലിയ വക്വാതത്തിലെ അവസാനിക്കൂ !!! ഇപ്പോഴും സിദ്ധികിനു പാര്‍ട്ടി ഇല്ലാതെ ജീവിക്കാന്‍ വയ്യ !!!

2009 ഏപ്രിൽ 7, ചൊവ്വാഴ്ച

ഡ്രാക്കുള രവി !

കോയമ്പത്തൂരില്‍ നിന്നാണ് അയാളെ പരിചയപ്പെട്ടത്‌ . എന്റെ ഒരു ബന്ധുവിനെ അവിടെ ഒരു ഹോസ്പിറ്റലില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരുന്നു . ഹൃദയ ശസ്ത്രക്രിയ പെട്ടെന്ന് ചെയ്യേണ്ടിയിരുന്നു . നാല് കുപ്പി ബ്ലഡ്‌ വേണം , എ പോസിറ്റീവ് . ഞങ്ങള്‍ നാട്ടിലെ നമ്പരുകളിലേക്ക് ഫോണ്‍ വിളിക്കാന്‍ തുടങ്ങി. ഞങ്ങളുടെ ബദ്ധപ്പാട് കണ്ടിട്ടാകണം , ഡോക്ടര്‍ പറഞ്ഞു " രവിയെ വിളിച്ചു നോക്കു" , ഫോണ്‍ നമ്പരും തന്നു .

ആ നമ്പരില്‍ വിളിച്ചു . മറു തലക്കല്‍ ശാന്തമായ ശബ്ദം ." ഏതു ഹോസ്പിറ്റലില്‍ ? " ഏതു ബ്ലഡ്‌ ആണ് വേണ്ടത് ?"" എപ്പോഴാണ് ഓപ്പറേഷന്‍ " ? തുടങ്ങിയ ചോദ്യങ്ങള്‍ . പിന്നെ പറഞ്ഞു " ഞാന്‍ ഇന്ന് വൈകുന്നേരം വരാം , എന്നിട്ട് സംസാരിക്കാം "!

വൈകുന്നേരം പറഞ്ഞ സമയത്ത് തന്നെ അയാള്‍ വന്നു . ഞങ്ങള്‍ അക്ഷമയോടെ കാത്തിരിക്കുക യായിരുന്നു . ഹോസ്പിറ്റല്‍ കാന്റീനില്‍ ഇരുന്നു സംസാരിക്കുമ്പോള്‍ ഞാന്‍ അത്ഭുട പെട്ടുകൊണ്ടിരുന്നു " ഇങ്ങനെയും ഒരാളോ ? " , " ഇയാള്‍ എങ്ങനെ ജീവിക്കുന്നു "?

കഴിഞ്ഞ പതിനഞ്ചു കൊല്ലത്തോളമായി കോയമ്പത്തൂരിലെ ആശുപത്രികളില്‍ ഇയാള്‍ സുപരിചിതനാണ് . പെട്ടെന്ന് ചെയ്യേണ്ട ഒപെരേഷനുകള്‍ക്ക് ബ്ലഡ്‌ എങ്ങനെ സംഘടിപ്പിക്കും എന്ന് വേവലാതി പെട്ട് നില്‍ക്കുന്ന രോഗികള്‍ക്ക്‌ ഡോക്ടര്‍മാര്‍ ഇയാളുടെ പേരും നമ്പറും കൊടുക്കും . പേര് രവി . സുഹൃത്തുക്കളും , ഇഷ്ടപെട്ടവരും വിളിക്കുന്ന പേര് " ഡ്രാക്കുള രവി !"

സ്വര്‍ണ കച്ചവടക്കാരുടെ കുടുംബം . ഒരു ജ്വല്ലെരി നടത്തി കുട്ടികളും കുടുംബവുമായും ജീവിച്ചിരുന്ന രവി ഒരുനാള്‍ ഇങ്ങനെയൊരു സേവനത്തിനു ഇറങ്ങി പുറപ്പെട്ടു ! കുറച്ചു കഴിഞ്ഞു ജ്വെല്ലേരി പൂട്ടി . മുഴുവന്‍ സമയവും ഹോസ്പിടലുകളിലും രോഗികളുടെ കൂടെയും ആയി ! രക്തദാനം ചെയ്യാന്‍ താല്പര്യമുള്ള ചെറുപ്പക്കാരുടെ വലിയൊരു ഡാറ്റ ബൈസ് ആണ് രവിയുടെ ശക്തി. എന്റെ ബന്ധുവിന് ബ്ലഡ്‌ കൊടുക്കാന്‍ വന്ന ചെറുപ്പക്കാര്‍ ഞങ്ങള്‍ കൊടുത്ത ഒന്നും സ്വീകരിക്കാന്‍ തയ്യാറായില്ല ! ഒരാള്‍ ഞങ്ങള്‍ ബ്ലഡ്‌ ബാങ്കില്‍ ചെല്ലുന്നതിനു മുമ്പുതന്നെ ബ്ലഡ്‌ കൊടുത്തു സ്ഥലം വിട്ടിരുന്നു !

ഓപ്പറേഷന്‍ കഴിഞ്ഞ അന്ന് വൈകുന്നേരം രവി വീണ്ടും വന്നു രോഗിയെ കാണാന്‍ തന്റെ ഭാര്യയോടൊപ്പം ! തന്റെ മാരുതി ഓംനിയില്‍ ഇരുന്നു രവി തന്റെ അനുഭവങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് നിരാശ തോന്നി . വളരെ അപൂര്‍വമായ ഗ്രൂപ്പുകള്‍ ഉള്ള ബ്ലഡ്‌ ചിലപ്പോള്‍ ബുദ്ധി മുട്ടി കണ്ടുപിടിച്ചു കൊടുത്താലും ,പലരും ഡിസ്ചാര്‍ജ് ചെയ്തു പോയാല്‍ പിന്നെ അയാളെ ഒന്ന് വിളിക്കുകകൂടിയില്ലത്രേ ! എങ്കിലും അയാള്‍ സംതൃപ്തനാണ് ! ചിലപ്പോള്‍ ഇതേ ആളുകള്‍ തിരിച്ചുവരും അവര്‍ക്ക് വേണ്ടിയോ , അവരുടെ ബന്ധുകള്‍ക്ക് വേണ്ടിയോ , അപ്പോഴും രവി സഹായിക്കും ഒട്ടും പരിഭവമില്ലാതെ !

രവിയുടെ കയ്യിലുള്ള ഡാറ്റ ബയ്സിനുവേണ്ടി പല ഹോസ്പിടലുകളും രവിയെ സമീപിചിട്ടുണ്ടത്രേ. വലിയ തുക മുതല്‍ രാഷ്ട്ര പതിയുടെ മെഡല്‍ വരെ ഓഫര്‍ ചെയ്തിട്ടും രവി കൊടുത്തില്ല ! നിധി പോലെ രവി ആ അഡ്രെസ്സ് കളും പിടിച്ചു രാവിലെ മുതല്‍ വൈകുന്നേരം വരെ നിരന്ദരം ശബ്ദിക്കുന്ന്ന തന്റെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് അശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു !

'റോഡ് അപകടത്തില്‍ പെട്ട് കിടക്കുന്നവരെ ഒന്ന് നോക്കാതെ , വെറുതെ എന്തിനു പൊല്ലാപ്പ് " എന്ന് ചിന്തിച്ചോ അല്ലെങ്കില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മിസ് ചെയ്താലോ എന്ന് കരുതിയോ , വേഗം സ്ഥലം വിടുന്നവരുടെ ലോകത്താണ് ഇങ്ങനെ ഒരാള്‍ !!!

രവിയുടെ പ്രവര്‍ത്തനത്തെ പറ്റി മറ്റു കുടുംബ അംഗങ്ങള്‍ക്കും അത്ര മതിപ്പില്ല . പക്ഷെ രവി പറയുന്നു , സമ്പന്നരായ അവരെക്കാള്‍ ഒരു പ്രദാന സ്വത്തു തനിക്കുണ്ടെന്ന് , " മനസമാധാനം ".

--------------------------------------------------------------------------------------------------രവിയുടെ മൊബൈല് നമ്പര്‍ : 09363148682

കോയമ്പത്തൂര്‍ ഉള്ള ആശുപത്രികളിലെ രക്ത ബാങ്ക് കളില്‍ അന്യെഷിച്ചാല്‍ ഇയാളെ നിങ്ങള്ക്ക് പെട്ടെന്ന് പിടികൂടാം .

2009 ഏപ്രിൽ 6, തിങ്കളാഴ്‌ച

വിടരാത്ത ഒരു മൊട്ട്‌ !

അതൊരു വാഴയുടെ ചിത്രമായിരുന്നു . വാട്ടര്‍ കളറുകള്‍ കൊണ്ട് വെള്ള പേപ്പറില്‍ വരച്ച ഒരു ചിത്രം .ഏതോ ഒരു കുട്ടി വീട്ടില്‍ നിന്നും വരച്ചു കൊണ്ടുവന്നതായിരുന്നു അത് . മൂന്നാം ക്ലാസ്സിലെ ചുമരില്‍ ജനാലക്കു മേലേ ടീച്ചര്‍ അതൊട്ടിച്ച്‌ വച്ചിരുന്നു . ഒരുനാള്‍ അത് കാണാതെയായി .


ചില കുട്ടികള്‍ പറഞ്ഞു , അത് തങ്കപ്പന്‍ കട്ടെടുത്തതാനെന്നു . വളെരെ കുറച്ചു മാത്രം സംസാരിച്ചിരുന്ന ഒരു കുട്ടി . സ്കൂളിന്റെ പിന്നിലുള്ള ഹരിജന്‍ കോളനിയിലാണ് തങ്കപ്പന്റെ വീട് . പലപ്പൊഴുംഅവന്‍ ആ ചിത്രത്തെ നോക്കി നില്‍ക്കുന്നതും , ടീച്ചറുടെ കസാരയില്‍ കയറി അത് തൊടുന്നതും ചില കുട്ടികള്‍ കണ്ടിട്ടുണ്ട് !


ടീച്ചര്‍ തങ്കപ്പനോട്‌ ചോദിച്ചില്ല . പക്ഷെ ദിവസങ്ങള്‍ കഴിയും തോറും ഞങ്ങള്‍ എല്ലാ കുട്ടികളും വിശ്വസിച്ചു അത് അവന്‍ തന്നെ എടുത്തതാണെന്ന് ! ഞങ്ങളില്‍ മിക്കവരും അവനുമായി കൂട്ടുകൂടാന്‍ പോയില്ല . ഒറ്റയ്ക്ക് തല താത്തി നടന്നു പോകുമായിരുന്ന അവനെ പിന്നില്‍ നിന്നും പല കുട്ടികളും വിളിച്ചു " കള്ളന്‍ തങ്കപ്പാ....."


അഞ്ചാം ക്ലാസ്സില്‍ നിന്ന് ജയിച്ചപ്പോള്‍ ഞാന്‍ ആ സ്കൂള്‍ വിട്ടു ഹൈ സ്കൂളിലെക് മാറി. പിന്നീട് കുറെ കൊല്ലങ്ങള്‍ക്കു ശേഷം ടൌണില്‍ ബസ്സ് കാത്തു നില്‍ക്കുന്ന തന്കപ്പനെ കണ്ടു , സംസാരിച്ചില്ല . വേഷവും കയ്യിലെ പണി ആയുധങ്ങളും കണ്ടപ്പോള്‍ തോന്നി , കല്ല് വെട്ടായിരിക്കണം ജോലി ! എട്ടാം വയസ്സില്‍ തന്നെ കള്ളനാക്കപെട്ട ഒരു ഹരിജന്‍ കുട്ടി പിന്നെ ജീവിതത്തില്‍ എന്താകാന്‍ ?!!!


വീണ്ടും കുറച്ചു കൊല്ലങ്ങള്‍ക്കു ശേഷം , നാട്ടിലുള്ളപ്പോള്‍ , ഒരു ഇലക്ഷന്‍ കാലത്ത് ഞാന്‍ ആ കോളനിയിലേക്ക് പോയി . ഒരു ചെറിയ കുടിലില്‍ വെച്ച് ഒരു സഗാവ് ചോദിച്ചു " നിനക്കറിയില്ലേ , തന്കപ്പനെ , നമ്മുടെ ക്ലാസ് മേറ്റ്‌ ?" .തങ്കപ്പന്‍ അവിടെ ഉണ്ടായിരുന്നില്ല . തങ്കപ്പന്റെ അമ്മ രണ്ടു ആണ്‍കുട്ടികളെ അഭിമാനത്തോടെ മുമ്പിലേക്ക് ആക്കികൊണ്ട് പറഞ്ഞു " തങ്കപ്പന്റെ കുട്ടികളാണ് !!" ഞാന്‍ മൂത്ത കുട്ടിയോട് ചോദിച്ചു . ഇതു ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് . അവന്‍ പറഞ്ഞു " മൂന്നാം ക്ലാസ്സില്‍ ". എനിക്ക് സങ്കടം വന്നു , വെറുതെ !